Sections

സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റ്  മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

Saturday, Jul 31, 2021
Reported By Admin
veena george

സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു


 
'സുഭിക്ഷ 'യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി  പേരാമ്പ്രയില്‍ ആരംഭിച്ച ത്രീലയര്‍ സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വഹിച്ചു.കോവിഡ് പ്രതിസന്ധിയില്‍ മാസ്‌ക് നിര്‍മ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി  അത്യാവശ്യവും പ്രാധാന്യമര്‍ഹിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.  കോവിഡ് പ്രതിരോധത്തില്‍  നിര്‍ണ്ണായകമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ പരമാവധി ഉത്പന്നങ്ങള്‍  സംസ്ഥാനത്തിന് അകത്തുതന്നെ നിര്‍മ്മിക്കാനുള്ള നടപടികള്‍  ആരോഗ്യവകുപ്പും വ്യവസായ വകുപ്പും ആലോചിച്ചിരുന്നു. 

സംസ്ഥാനത്തെ മാതൃക  ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ 'സുഭിക്ഷ 'യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി
ചാലിക്കരയില്‍ 15 ലക്ഷം രൂപ ചിലവിലാണ് ത്രീലയര്‍ സര്‍ജിക്കല്‍ മാസ്‌ക്  നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചത്.ദിവസേന ഒരുലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള യൂണിറ്റില്‍ 10 വനിത തൊഴിലാളികളാണുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ആളുകള്‍ക്ക് മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍  ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു, നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട്  പി.എന്‍.ശാരദ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബിന്ദു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.രാധ, കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍ മാസ്റ്റര്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ്, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മല ടീച്ചര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ കവിത പി.സി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ്, സുഭിക്ഷ ചെയര്‍മാന്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.