Sections

ഗര്‍ഭിണികളോട് വിവേചനം; ജോലി ഉപേക്ഷിച്ച് കോടികള്‍ വരുമാനമുള്ള സംരംഭകയായി ഈ യുവതി

Thursday, Aug 25, 2022
Reported By admin
swa

സ്വായില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ മുഴുവന്‍ ക്രെഡിറ്റും അവര്‍ക്കാണ്


ഗര്‍ഭിണിയായപ്പോള്‍ കമ്പനിയില്‍ നിന്ന് നേരിട്ട വിവേചനം കാരണം ജോലി ഉപേക്ഷിച്ച് സംരംഭകയായി വിജയം നേടിയ ഒരു യുവതിയുണ്ട്. ഗര്‍ഭിണിയായത് മുതല്‍ പലവിധത്തിലും ജോലി ചെയ്തിരുന്ന സ്ഥാപനം പീഡനവും വിവേചനവും തുടര്‍ന്നു. അപ്പോള്‍ അവള്‍ രാജിവെച്ച് തുടങ്ങിയ സംരംഭം ഇന്ന് ലോകമറിയപ്പെടുന്ന ഒരു വന്‍കിട ബ്രാന്റാണ്. ജ്യൂസറി ,പഴച്ചാര്‍ മേഖലയില്‍ വന്‍കിട ബ്രാന്റായ സ്വാ ആര്‍ട്ടിസണല്‍ സിറപ്പിന്റെ സംരംഭകയായ വൈശാലി മേത്തയാണ് ആ ധൈര്യശാലിയായ വനിത.

ജന്മം കൊണ്ട് ഗുജറാത്തിയാണെങ്കിലും കൊല്‍ക്കത്തയിലാണ് വൈശാലി മേത്ത വളര്‍ന്നത്. അതുകൊണ്ട് തന്നെ നല്ല ഭക്ഷണങ്ങള്‍ കഴിക്കുന്നതിലും ഉണ്ടാക്കുന്നതിലുമൊക്കെ പ്രഗത്ഭയായിരുന്നു.ഞാന്‍ വളര്‍ന്നത് കൊല്‍ക്കത്തയിലെ ബഡാ ബസാറിലാണ്, അത് ഡല്‍ഹിയിലെ ചാന്ദി ചൗക്കിനോടും ബംഗളൂരുവിലെ ചിക്ക്പേറ്റിലേയും പോലെയാണ്. കൂട്ടുകുടുംബമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും 20 മുതല്‍ 25 വരെ ആളുകള്‍ വീട്ടില്‍ ഉണ്ടായിരുന്നു.

എന്റെ എല്ലാ കസിന്‍ സഹോദരിമാരും 21 വയസ്സുള്ളപ്പോള്‍ വിവാഹിതരായിരുന്നു. ഒരു താഴ്ന്ന ഇടത്തരം കുടുംബമായിരുന്നുവെന്ന് വൈശാലി പറയുന്നു. തന്റെ അമ്മാവന്മാരൊക്കെ ബിസിനസുകാരായിരുന്നു. എന്നാല്‍ പിതാവ് കമ്പനിയില്‍ ജോലിക്ക് പോകുകയായിരുന്നു. അതുകൊണ്ട് തന്നെ താന്‍ ചെറുപ്പത്തില്‍ അനുഭവിച്ചിരുന്ന സാമ്പത്തിക വിവേചനം വലുതായാല്‍ ഇല്ലാതാക്കണമെന്നും ബിസിനസ് ചെയ്യണമെന്നുമൊക്കെ ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ മുന്‍തൂക്കം നല്‍കാനായിരുന്നു താന്‍ ഇഷ്ടപ്പെട്ടതെന്ന് അവള്‍ പറയുന്നു.

കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദമെടുത്ത ശേഷം മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനായി പൂനെയിലേക്ക് താന്‍ താമസം മാറി. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളെതുടര്‍ന്ന് 2009ല്‍ കോളജ് വിട്ടു. ആ വര്‍ഷം ബംഗളുരുവില്‍ ജോലി കണ്ടെത്തിയതിന് ശേഷം താമസവും അങ്ങോട്ട് മാറ്റി. അവിടെ വെച്ചാണ് അവള്‍ തന്റെ ജീവിതപങ്കാളി സുമിറിനെ കണ്ടെത്തിയത്.

2010ല്‍ സുമിറിനെ വിവാഹം കഴിച്ച ശേഷം ഇരുവരും ന്യൂയോര്‍ക്കിലേക്ക് മാറി. എന്‍ഐടി സൂറത്തില്‍ നിന്ന് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഒറാക്കിളിനൊപ്പം ടെക്, ഓപ്പറേഷന്‍സ്, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ ന്യൂയോര്‍ക്ക് ജീവിതത്തില്‍ നിന്നാണ് ഫ്രൂട്ട് സിറപ്പുകളുള്ള ഡ്രിങ്ക്സുകള്‍ വൈശാലി പരിചയപ്പെടുന്നത്. ഇതിനിടെ ന്യൂയോര്‍ക്കില്‍ ജോലിക്ക്ശ്രമിച്ച വൈശാലിയുടെ കോളജ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അവിടെ മതിയായ അംഗീകാരമുണ്ടായിരുന്നില്ല. 

ഇന്റേണായി എവിടെയെങ്കിലും ചേര്‍ന്ന് പഠിക്കണമെന്ന് ആലോചിച്ച് ഇന്ത്യയിലേക്ക് വൈശാലി തിരിച്ചുപോന്നു. അതിനിടെയാണ് അവള്‍ ബംഗളുരുവില്‍ ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലിക്ക് കയറുന്നത്. മൂന്ന് മാസത്തിന് ശേഷം ഗര്‍ഭിണിയാണെന്ന് മനസിലായപ്പോള്‍ സന്തോഷം കൂട്ടുകാരുമായി പങ്കുവെച്ചു. ഇത് അറിഞ്ഞ മാനേജ്മെന്റ് ജോലി സ്ഥലത്ത് വിവേചനം കാണിക്കാനും നിരന്തരമായി ദീര്‍ഘയാത്രകളുള്ള അസൈന്‍മെന്റുകള്‍ ഏല്‍പ്പിച്ച് ദ്രോഹിക്കാനും തുടങ്ങി. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവള്‍ പുറത്താക്കപ്പെട്ടു.

വീണ്ടും ന്യൂയോര്‍ക്കിലെത്തിയ അവള്‍ താന്‍ ഇനി ആര്‍ക്കും കീഴില്‍ ജോലി ചെയ്യില്ലെന്നും തന്റെ ദുരനുഭവം ഒരു സ്ത്രീകള്‍ക്കും ഉണ്ടാകരുതെന്നും നിശ്ചയിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയൊരു സംരംഭത്തെ കുറിച്ച് അവള്‍ ആലോചിച്ചുകൊണ്ടിരുന്നു. പാനീയങ്ങള്‍ക്കായി ഒരു സംരംഭം വേണമെന്നായിരുന്നു ചിന്ത. അതുകൊണ്ട് തന്നെ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്ന പാനീയങ്ങളില്‍ ഉപയോഗിച്ചിരുന്ന പുതിയ ചേരുവകളൊക്കെ അവള്‍ കണ്ടെത്തി. 'നാട്ടില്‍ തിരിച്ചെത്തിയ ശേഷം, പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളും വൈവിധ്യമാര്‍ന്ന ഫ്ലേവര്‍ പാലറ്റുകളും ഉണ്ടായിരുന്നിട്ടും, കൃത്രിമവും ഇറക്കുമതി ചെയ്തതും പ്രിസര്‍വേറ്റീവുകള്‍ നിറഞ്ഞതുമായ കോണ്‍സണ്‍ട്രേറ്റുകള്‍ എക്സോട്ടിക് ആയി വിപണനം ചെയ്യുന്നതായി അവര്‍ മനസിലാക്കി

2019 ല്‍ തുടങ്ങിയ സ്വാ ആര്‍ട്ടിസനല്‍ സിറപ്പുകളുടെ ബിസിനസിന് എട്ട് ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്. പേരിന് മാത്രം ഒന്നോ രണ്ടോ പേരുമായി തുടങ്ങിയ സംരംഭത്തിന് സുമിറിന്റെ പിന്തുണയും ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ വിപണി പിടിക്കാന്‍ സ്വാ ആര്‍ട്ടിസനല്‍ സിറപ്പുകള്‍ക്കായി. 2022ല്‍ സംരംഭത്തിനൊപ്പം മുഴുവന്‍ സമയ പങ്കാളിയായി സുമിറും എത്തിയതോടെ വലിയ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. ഇന്ന് പ്രതിവര്‍ഷം നാലുകോടി രൂപയുടെ വരുമാനമാണ് ഈ കമ്പനി നേടുന്നത്.

സുമിറിന്റെ പിന്തുണയോടെ ജ്യൂസറികള്‍ക്കായി ഒരു സംരംഭം ആരംഭിക്കാന്‍ അവള്‍ തീരുമാനിച്ചു. 2015 'സ്വാ' എന്ന പേരില്‍ കോള്‍ഡ് പ്രസ്സ്ഡ് ജ്യൂസറി ആരംഭിച്ചു. എട്ട് ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്. എന്നാല്‍ അധികം വൈകാതെ ഇന്ത്യക്കാരൊക്കെ സമൂസ കഴിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്ന് അവള്‍ പറയുന്നു. അങ്ങിനെ റസ്റ്റോറന്റ് ഉടമകളോടും ബാര്‍ ഉടമകളോടുമൊക്കെ സംസാരിച്ചതില്‍ നിന്ന് സിറപ്പുകള്‍ക്കുള്ള വിപണിയിലെ സാധ്യതയെ കുറിച്ച് മനസിലാക്കി. 

അങ്ങിനെ സ്വാ ആര്‍ട്ടിസനല്‍ സിറപ്പുകളിലേക്ക് തിരിയുകയും ചെയ്തു. രണ്ട് വര്‍ഷത്തെ ഗവേഷണ-വികസനത്തിനും എണ്ണമറ്റ പാചക പരീക്ഷണങ്ങള്‍ക്കും ശേഷം, സ്റ്റാര്‍ട്ടപ്പ് അതിന്റെ ഉല്‍പ്പന്നങ്ങളുടെ നിര വികസിപ്പിച്ചെടുത്തു. കോക്ക്ടെയിലുകള്‍, മോക്ക്ടെയിലുകള്‍, ക്രാഫ്റ്റ് കോഫികള്‍, ഐസ്ഡ് ടീ മുതലായവ ഉല്‍പ്പന്നങ്ങള്‍ കൂടി ആരംഭിച്ചു.2019 ന്റെ അവസാനത്തോടെ കമ്പനി രജിസ്ട്രര്‍ ചെയ്തു. സ്ത്രീ എന്ന നിലയില്‍ അനുഭവിച്ച വിവേചനമാണ് തന്നെ സംരംഭകയാക്കിയതെന്ന് വൈശാലി പറയുന്നു.അതുകൊണ്ട് തന്നെ സ്വായില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ മുഴുവന്‍ ക്രെഡിറ്റും അവര്‍ക്കാണെന്ന് അവള്‍ പറയുന്നു.

സ്വായില്‍ ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യഥാര്‍ത്ഥ പഴങ്ങളും പച്ചമരുന്നുകളും സുഗന്ധവ്യഞ്ജനങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രിസര്‍വേറ്റീവുകളോ കൃത്രിമ സുഗന്ധങ്ങളോ ചേര്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ വളരെ ബോധവാന്മാരാണ്. ജാമുന്‍ കാലാ ഖട്ട, പേരക്ക ചില്ലി, ഓറഞ്ച് മിന്റ്, ഹൈബിസ്‌കസ് ടീ, ലെമണ്‍ ജിഞ്ചര്‍ നരിയല്‍ പാനി, മാംഗോ പാഷന്‍ഫ്രൂട്ട്, ജാക്ക്ഫ്രൂട്ട് കാസ്‌കര, കൊക്കോ മിന്റ് തുടങ്ങിയ മിശ്രിതങ്ങള്‍ റീട്ടെയില്‍ വിപണിയില്‍ ലഭ്യമായ 16 രുചികളില്‍ ഉള്‍പ്പെടുന്നു, അതേസമയം ബി 2 ബി വിഭാഗത്തിന് 50 ലധികം രുചികളുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.