Sections

ആധുനിക അടുക്കളയൊരുക്കാൻ ഇന്റീരിയോ ബൈ ഗോദ്‌റേജ്

Saturday, Jan 10, 2026
Reported By Admin
Godrej Interio Plans to Modernise Indian Kitchens

  • മൊഡുലാർ കിച്ചൻ വിഭാഗത്തിൽ 10% വളർച്ച ലക്ഷ്യം

കൊച്ചി: ഗോദ്‌റേജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ ഹോം ആൻഡ് ഓഫീസ് ഫർണിച്ചർ ബ്രാൻഡായ ഇന്റീരിയോ ബൈ ഗോദ്‌റേജ് അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യൻ വീടുകളിലെ അടുക്കളകൾ ആധുനികമാക്കാനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ട്, മൂന്ന് നിര നഗരങ്ങളിലെ ആധുനിക വീടുകളിലെ അടുക്കളകൾ ലക്ഷ്യമിടുന്ന ബിസിനസിൽ 10 ശതമാനം സിഎജിആർ വളർച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനായി ഇന്റീരിയോ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ 'കിച്ചൻ കോൺഫിഗറേറ്റർ' അവതരിപ്പിച്ചിട്ടുണ്ട്. 1.25 ലക്ഷം രൂപ മുതൽ പ്രീ-കോൺഫിഗേഡ് മൊഡ്യൂളുകൾ ലഭ്യമാണ്. പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള വ്യക്തിഗത മാറ്റങ്ങളും ചെയ്യാൻ സാധിക്കും.

കിച്ചൻ വിഭാഗത്തിലെ ഇന്റീരിയോയുടെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് 'സ്റ്റീൽ ഷെഫ്' മൊഡുലാർ സ്റ്റീൽ കിച്ചൻ ശ്രേണി. മിഡ്-പ്രീമിയം വിഭാഗത്തിലുള്ള ഈ ശ്രേണി ദൈർഘ്യം, ആകർഷകമായ രൂപകൽപ്പന, വ്യക്തിഗതവത്കരണ ഓപ്ഷനുകൾ എന്നിവയാണ് ഉറപ്പാക്കുന്നത്. ഇതിന് പുറമെ, സ്മാർട്ട് ചിമ്മിനികൾ, ടോൾ കോർണർ യൂണിറ്റുകൾ, 22 ഹണ്ട്രഡ് യൂണിറ്റുകൾ, ഏഴ് അടി ഉയരമുള്ള ടോൾ പുൾ-ഔട്ട് യൂണിറ്റുകൾ തുടങ്ങിയ വിവിധ ആക്‌സസറികളും കമ്പനി നിർമ്മിക്കുന്നുണ്ട്. പരമ്പരാഗതമായി നിർമിക്കുന്ന അടുക്കളകളെ അപേക്ഷിച്ച് 5 മുതൽ 7 ദിവസത്തിനുള്ളിൽ ഗോദ്‌റേജ് അടുക്കളകളുടെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കാനാകും.

ഇന്ത്യയിലെ കിച്ചൻ, ഡൈനിംഗ് ഫർണിച്ചർ വിപണി 2026ൽ 251.32 മില്യൺ യുഎസ് ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. 2030 വരെ 2.28 ശതമാനം സിഎജിആർ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതിലും കൂടുതൽ വേഗത്തിൽ വളരാനാണ് ഇന്റീരിയോ ലക്ഷ്യമിടുന്നത്. പുതിയ ഉൽപ്പന്നങ്ങളുടെ അവതരണം, 120 നഗരങ്ങളിലായുള്ള ഗോദ്‌റേജിന്റെ 250 കിച്ചൻ ഗാലറികൾ, മഹാരാഷ്ട്രയിലെ ഖലാപൂരിലെ ആധുനിക നിർമ്മാണശാല എന്നിവ ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നു. പ്രതിദിനം 250 ആധുനിക അടുക്കളകൾ വരെ നിർമ്മിക്കാൻ ശേഷിയുള്ളതാണ് ഖലാപൂരിലെ പ്ലാന്റ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.