- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ വാർഷികാടിസ്ഥാനത്തിൽ 59.4 ശതമാനം നേട്ടത്തോടെ 801 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇത് തുടർച്ചയായ ഏഴാമത്തെ ത്രൈമാസമാണ് അറ്റാദായത്തിൻറെ കാര്യത്തിൽ വർധനവു രേഖപ്പെടുത്തുന്നത്.
ഒന്നാം ത്രൈമാസത്തിലെ പ്രവർത്തന ലാഭം 53.4 ശതമാനം വാർഷിക വർധനവോടെ 1,358 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിൻറെ ആകെ വായ്പകൾ 5 ശതമാനം വാർഷിക വളർച്ചയോടെ 2,41,024 കോടി രൂപയിലെത്തി. വാണിജ്യ ബാങ്കിങ്, മൈക്രോ ബാങ്കിങ് എന്നിവയിലുണ്ടായ ശക്തമായ വളർച്ച ഇതിനു സഹായകമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബാങ്കിൻറെ ആകെ നിഷ്ക്രിയ ആസ്തികൾ 1.6 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികൾ 0.3 ശതമാനവുമാണ്.
ബാങ്കിൻറെ ഒന്നാം ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം 2,371 കോടി രൂപയാണ്. പലിശ ഇതര വരുമാനം 46.1 ശതമാനം വളർച്ചയോടെ 1,752 കോടി രൂപയിലുമെത്തിയിട്ടുണ്ട്.
തങ്ങളുടെ ആസ്തികളുടെ ഗുണനിലവാരം സുസ്ഥിരമായി തുടരുന്നു, കാസയുടെ കാര്യത്തിൽ ആരോഗ്യകരമായ വളർച്ചയാണു ദൃശ്യമായിട്ടുള്ളത്. മൂഡീസ്, ഐസിആർഎ, സിഎആർഇ എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് റേറ്റിങിൽ മെച്ചപ്പെടലുകൾ ഉണ്ടായിട്ടുള്ളത് ബാങ്കിൻറെ ശക്തമായ അടിത്തറയെയാണു സൂചിപ്പിക്കുന്നതെന്നും യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.