Sections

വിദേശിയല്ല സ്വദേശി തന്നെ; ഷൂസും ബാഗും വിറ്റ് കോടികളുടെ വരുമാനം നേടിയ വോഗാനോ ഡോട്ട് കോം

Sunday, Jun 12, 2022
Reported By admin
voganow

പല ബ്രാന്‍ഡുകളുടെയും ഓണ്‍ലൈന്‍ വിലക്കിഴിവില്‍ നട്ടംതിരിഞ്ഞ ഭാട്ടിയ 2016ല്‍ വോഗാനോ.കോം എന്ന സ്വന്തം പോര്‍ട്ടല്‍ ആരംഭിച്ചു

 

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ടവയാണ് ലെതര്‍ ഉത്പന്നങ്ങള്‍ അതിനായി ലക്ഷങ്ങള്‍ മുടക്കാന്‍ പോലും മടിക്കില്ലവര്‍.ഫിനിഷിംഗുള്ള ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പക്ഷെ ലെതര്‍ മേഖലയില്‍ ഇന്ത്യയില്‍ വിരളമായിരുന്നു.വിദേശ ബ്രാന്‍ഡുകളായ ഹ്യോഗോ ബോസ്, സാറ പോലുള്ള വന്‍കിട കമ്പനികളുടെ ഉത്പന്നങ്ങളാണ് ആളുകള്‍ ലെതറിനായി ആശ്രയിച്ചിരുന്നത്.ഇതിനിടയിലേക്കാണ് ടാബി ഭാട്ടിയ എന്ന ജലന്ധര്‍ സ്വദേശി ഇന്ത്യയില്‍ ആദ്യമായി ലെതര്‍ ഉത്പന്നങ്ങളില്‍ പ്രീമിയം ഉപഭോക്താക്കളെ സൃഷ്ടിക്കാനായി തീരുമാനിച്ചുറപ്പിച്ചെത്തുന്നത്.

2015ല്‍ വോഗാനോ. കോം എന്ന സംരംഭം ആരംഭിക്കാന്‍ ടാബി ഭാട്ടിയ തീരുമാനിച്ചു. ഓഫ്ലൈന്‍ സ്റ്റോറിന് പകരം ഓണ്‍ലൈന്‍ സ്റ്റോറാണ് തുറന്നത്. രണ്ട് ബ്രാന്റ് നെയിമുകള്‍ കൂടി ഇതിന് കീഴില്‍ വികസിപ്പിച്ച് കൊണ്ടുവരുകയും ചെയ്തു. ബാരക്സിന്‍, ബ്രൂണ്‍ എന്നിവയായിരുന്നു അവ. ഈ ബ്രാന്റുകള്‍ക്ക് കീഴില്‍ നിലവാരമുള്ള തുകല്‍ ഷൂസും ജാക്കറ്റും ബാഗുകളും ആക്സസറികളുമൊക്കെ പുറത്തിറക്കി. 

മിന്ത്ര, സ്നാപ്ഡീല്‍, ജബോംങ് എന്നീ വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തു. ഒന്നര കോടി രൂപ ലോണ്‍ എടുത്താണ് ബിസിനസിന് മുതല്‍മുടക്ക് ഇറക്കിയത്. മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായിരുന്നു നിക്ഷേപം കാര്യമായി ഉപയോഗിച്ചിരുന്നത്. കസ്റ്റമൈസ്ഡ് ലെതര്‍ ജാക്കറ്റുകള്‍ക്ക് തുടക്കമിട്ട ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡുകളിലൊന്നാണ് ബാരെസ്‌കിന്‍; അതേസമയം, ബ്രൂണ്‍ ക്ലാസിക് ലെതര്‍ ആക്സസറികളുടെയും ഷൂകളുടെയും ഒരു ശ്രേണിയാണ്.

വോഗാനോ സംരംഭത്തിന് പിറകെ മറ്റ് വിവിധ ബ്രാന്റുകളും ഉയര്‍ന്നുവന്നു. തുകല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലക്കിഴിവിലാണ് പലരും വിറ്റിരുന്നത്. പല ബ്രാന്‍ഡുകളുടെയും ഓണ്‍ലൈന്‍ വിലക്കിഴിവില്‍ നട്ടംതിരിഞ്ഞ ഭാട്ടിയ 2016ല്‍ വോഗാനോ.കോം എന്ന സ്വന്തം പോര്‍ട്ടല്‍ ആരംഭിച്ചു. പുഷ് പരസ്യങ്ങളിലൂടെയും ഗൂഗിള്‍ പരസ്യങ്ങളിലും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലും നിക്ഷേപം നടത്തുന്നതിലൂടെയും വെബ്‌സൈറ്റ് ട്രാക്ഷന്‍ നേടാന്‍ തുടങ്ങി. 

ഇറ്റലിയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും വെജിറ്റബിള്‍ ഡൈകള്‍ ഉപയോഗിച്ച് ടാന്‍ ചെയ്ത തുകല്‍ ബ്രാന്‍ഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. കമ്പനിക്ക് ജലന്ധറില്‍ 30 പേര്‍ ജോലി ചെയ്യുന്ന ഒരു നിര്‍മ്മാണ യൂണിറ്റും ന്യൂഡല്‍ഹിയില്‍ ഒരു വെയര്‍ഹൗസുമുണ്ട്.


പാറ്റീന ഫിനിഷിലാണ് ഞങ്ങള്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്, ഇത് സമയമെടുക്കുന്ന പ്രക്രിയയായതിനാല്‍ ഈ മേഖലയിലെ സംരംഭകര്‍ ഇത് ഉപയോഗിക്കാറില്ല.എന്നാല്‍ ഇതാണ് തങ്ങള്‍ക്ക് മികച്ച പ്രതികരണം നല്‍കിയതെന്ന് ടാബി പറയുന്നു. ജയ്പൂരില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആസൂത്രണം ചെയ്തിരുന്ന ആഗ്രയില്‍ നിന്നുള്ള ഒരു കുടുംബമുണ്ടായിരുന്നു. ഫ്യൂഷിയ പിങ്ക് ആയിരുന്നു ഫംഗ്ഷനുകളുടെ തീം നിറം. 'ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള നിരവധി വസ്ത്രങ്ങളും പാദരക്ഷകളും സ്ത്രീകള്‍ക്ക് ലഭ്യമാണ്, എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ പുരുഷന്മാര്‍ക്ക് അങ്ങനെയൊന്നും ലഭ്യമല്ല. ഞങ്ങളുടെ ഒരു കസ്റ്റമറില്‍ നിന്ന് ഞങ്ങളെ കുറിച്ച് അറിഞ്ഞതിന് ശേഷമാണ് അവര്‍ എനിക്ക് ഓര്‍ഡര്‍ നല്‍കിയത്. ഞങ്ങള്‍ പുരുഷന്മാര്‍ക്കായി ഫ്യൂഷിയ പിങ്ക് ഷൂ വിതരണം ചെയ്തു, അവര്‍ക്ക് അത് നന്നായി ഇഷ്ടപ്പെട്ടുവെന്ന് ടാബിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ വിവാഹത്തിനായി ഷൂ ഡിസൈന്‍ ചെയ്യുകയും കസ്റ്റമൈസ് ചെയ്യുകയും ചെയ്തതും വോഗനോയാണ്. കഴിഞ്ഞ വര്‍ഷം ചണ്ഡീഗഡില്‍ ഒരു മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഒരു ഹോട്ടലില്‍ ടാബി തന്റെ ലേബല്‍ പ്രദര്‍ശിപ്പിച്ചു.

ബാരെസ്‌കിനും ബ്രൂണും ക്രിക്കറ്റ് കളിക്കാര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടി. താമസിയാതെ, ബ്രൂണ്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) കടന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആര്‍), ചെന്നൈ സൂപ്പര്‍ കിംഗ്‌സും (സിഎസ്‌കെ) മുഴുവന്‍ ടീമിനും സ്റ്റാഫും ബ്രൂണ്‍ ബാഗുകള്‍ ഉപയോഗിച്ചു.നിലവിലെ ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ബിസിസിഐ അംഗങ്ങള്‍ക്കും വേണ്ടി 55 കിറ്റുകള്‍ ബ്രൂണ്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കാനുള്ള പ്രയത്‌നത്തിലാണ് ഭാട്ടിയയും വോഗാനോ ഡോട്ട് കോമും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.