Sections

സ്ത്രീകൾക്കായി 'ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ' അവതരിപ്പിച്ചു

Wednesday, Aug 12, 2026
Reported By Admin
ICICI Pru Smart Her Term Plan for Women Launched

കൊച്ചി: സ്ത്രീകളുടെ മാറുന്ന സാമ്പത്തിക, ആരോഗ്യ, സംരക്ഷണ ആവശ്യങ്ങൾ പരിഗണിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് 'ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ' അവതരിപ്പിച്ചു. ലൈഫ് ഇൻഷുറൻസിനൊപ്പം ആരോഗ്യ, വെൽനസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന സമഗ്ര ടേം പ്ലാനാണിത്.

സ്ത്രീകൾക്ക് 15% ആജീവനാന്ത പ്രീമിയം കിഴിവും പ്രീമിയം അടവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രഗ്നൻസി ബ്രേക്ക് ആനുകൂല്യവും പദ്ധതിയിൽ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 10 വർഷത്തേക്ക് വരുമാനം വർധിക്കുന്ന പേഔട്ട് ഓപ്ഷനും ലഭ്യമാണ്. ഇതിലൂടെ മരണാനന്തര ആനുകൂല്യം നോമിനിക്ക് പ്രതിവർഷം 10% വീതം വർധിക്കുന്ന വരുമാനമായി ലഭിക്കും.

സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾക്കായി വിവിധ സ്പെഷ്യാലിറ്റികളിലെ ടെലി കൺസൾട്ടേഷൻ, വാർഷിക ആരോഗ്യ പരിശോധന, ആരോഗ്യ അപകടസാധ്യത വിലയിരുത്തൽ, വെൽനസ് കണ്ടന്റ്, ഫാർമസി, ഡയഗ്നോസ്റ്റിക് ഡിസ്കൗണ്ടുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആകെ 92,100 രൂപ വരെയുള്ള ആനുകൂല്യങ്ങളിൽ 25,000 രൂപ വരെയുള്ള പ്രത്യേക ആരോഗ്യ-വെൽനസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

''സ്ത്രീകൾ വിവിധ ജീവിതപങ്കാളിത്തങ്ങൾ വഹിക്കുന്നതിനാൽ അവരുടെ സാമ്പത്തിക ആസൂത്രണ ആവശ്യങ്ങളും വ്യത്യസ്തമാണ്. സമഗ്രമായ സംരക്ഷണത്തോടൊപ്പം ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രൊഡക്റ്റ് ഓഫീസർ വികാസ് ഗുപ്ത പറഞ്ഞു

കമ്പനിയുടെ ഡിജിറ്റൽ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. തടസ്സരഹിതമായ പർച്ചേസ്, സെൽഫ് സർവീസ് സൗകര്യങ്ങൾ, ലളിതമായ ക്ലെയിം പ്രക്രിയ എന്നിവ ഇതിലൂടെ ലഭ്യമാക്കുന്നു.

2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 99.3% ക്ലെയിം സെറ്റിൽമെന്റ് അനുപാതമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇൻവെസ്റ്റിഗേഷൻ ആവശ്യമില്ലാത്ത വ്യക്തിഗത മരണ ക്ലെയിമുകൾ ശരാശരി ഒരു ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതായും കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.