- Trending Now:
കൊച്ചി: ദക്ഷിണേന്ത്യയിലെ മുൻനിര സലൂൺ ശൃംഖലയായ വേർവ് സിഗ്നച്ചർ സലൂണിന്റെ വിദ്യാഭ്യാസ സംരംഭമായ വേർവ് അക്കാദമി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വേർവിന്റെ പ്രൊഫഷണൽ ഹെയർഡ്രസിങ് പരിശീലന കേന്ദ്രം കൊച്ചിയിൽ തുടങ്ങിയത്. പ്രമുഖ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് വിപുൽ ചുഡാസമയാണ് അക്കാദമിയുടെ ചീഫ് എഡ്യുക്കേഷൻ ഓഫീസർ. കച്ചേരിപ്പടി ക്രോഫ്റ്റിൽ പ്രവർത്തിക്കുന്ന അക്കാദമി വേർവിന്റെ രാജ്യത്തെ മൂന്നാമത്തെ പരിശീലന കേന്ദ്രമാണ്. ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് അക്കാദമിയുടെ മറ്റു കേന്ദ്രങ്ങൾ.
നൈപുണ്യമുള്ള പ്രതിഭകളെ വാർത്തെടുക്കുന്നതിനും രാജ്യത്തുടനീളം സലൂൺ വിദ്യാഭ്യസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയുടെ സുപ്രധാന ചുവടുവെപ്പാണിത്.
വിദ്യാഭ്യാസമാണ് മികച്ച സ്റ്റൈലിംഗിന്റെ അടിസ്ഥാനമെന്ന് വിപുൽ ചുഡാസമ പറഞ്ഞു. 'കൊച്ചിയിലെ വേർവ് അക്കാദമി ഒരു പരിശീലന കേന്ദ്രം എന്നതിലുപരി, വൈദഗ്ധ്യവും ലക്ഷ്യബോധവും ഒത്തുചേരുന്ന ഇടമാണ്. മികച്ച ഹെയർഡ്രെസ്സർമാരെ മാത്രമല്ല സലൂൺ വ്യവസായത്തിലെ ഭാവി ലീഡർമാരെയും വാർത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.' - വിപുൽ പറഞ്ഞു.
' കൊച്ചിയിലെ അക്കാദമി കേവലം ഹെയർ സ്റ്റൈലിങ് മാത്രം പഠിപ്പിക്കുന്ന സ്ഥാപനമല്ല. വ്യക്തികളുടെ കരിയർ രൂപപ്പെടുത്തുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്ന ഒരു കേന്ദ്രമാണ്.' - വേർവ് സിഗ്നേച്ചർ സലൂൺ സഹസ്ഥാപക റെബേക്കാ സാമുവൽ പറഞ്ഞു.
ഹെയർ സ്റ്റൈലിസ്റ്റുകൾക്ക് അത്യാധുനിക ടെക്നിക്കുകളും വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യവും നൽകുന്ന ഒരു ദേശീയ വിദ്യാഭ്യാസ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപുൽ ചുഡാസമയുമായി ചേർന്ന് കൊച്ചിയിൽ അക്കാദമി ആരംഭിച്ചതെന്നും അവർ വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച്, രണ്ട് ദിവസങ്ങളിലായി വിപുൽ ചുഡാസമ നയിച്ച പ്രത്യേക ലുക്ക് & ലേണ് മാസ്റ്റർക്ലാസും നടന്നു. വളർന്നുവരുന്ന സ്റ്റൈലിസ്റ്റുകൾക്ക് പ്രൊഫഷണൽ വളർച്ചയ്ക്കും ലോകോത്തര വിദ്യാഭ്യാസത്തിനും മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിനുമുള്ള വേദി ഒരുക്കുകയാണ് പുതിയ അക്കാദമിയിലൂടെ വേർവ് സലൂൺ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.