- Trending Now:
ഐസിഡിഎസ് അർബൻ മൂന്ന് കാര്യാലയത്തിന് കീഴിലെ നാല് സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ മുട്ട, പാൽ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ മൂന്ന്. ഫോൺ: 0495 2461197/ 9995735638.
കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവദേശീയ സാഹിത്യോത്സവത്തിന് ഫോട്ടോഗ്രാഫി ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂലൈ 11 ന് വൈകുന്നേരം മൂന്ന് മണി വരെ ടെണ്ടർ സമർപ്പിക്കാം. അന്നേദിവസം വൈകിട്ട് നാലിന് ടെണ്ടറുകൾ തുറന്നു പരിശോധിക്കും. ടെണ്ടർ പ്രമാണങ്ങളും അനുബന്ധരേഖകളും ജൂൺ 27 മുതൽ ജൂലൈ 11 ന് ഉച്ചയ്ക്ക് ഒരുമണി വരെ നിശ്ചിത വിലയും നികുതിയും അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. www.keralasahityaakademi.org എന്ന വെബ്സൈറ്റിൽ നിന്നും പ്രമാണങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2331069, 2331103.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രർത്തിക്കുന്ന തൃശ്ശൂർ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്നതിനായി ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സി.സിയിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ജൂലൈ 11 ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി തൃശ്ശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2361500.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബി ഓപ്പറേഷൻ തീയ്യറ്ററിന് സമീപം പ്രവർത്തിക്കുന്ന സ്റ്റാഫ് കാന്റീൻ (2025-26) ഒരു വർഷത്തെ നടത്തിപ്പ് അനുവദിക്കുന്നതിന് മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചു. ജൂലൈ ഒമ്പത് വരെ ഇ-ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലും https:/etenders.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0487 220310, 2200319.
മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2024-25 അധ്യയന വർഷത്തിലെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ കവറിന് മുകളിൽ '2024 25 അധ്യയന വർഷത്തിലെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് എഴുതി 'പ്രിൻസിപ്പൽ, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം- പിൻ 679338' എന്ന വിലാസത്തിൽ ജൂലൈ ഒന്ന് ഉച്ചയ്ക്ക് രണ്ടിന് സമർപ്പിക്കണം. അന്നേദിവസം മൂന്നിന് ക്വട്ടേഷൻ തുറക്കും.
ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിൽ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം (തിങ്കൾ ബുധൻ, വെളളി) മുട്ട വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ 117 അങ്കണവാടികളിലാണ് വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി .ഡി .എസ് ഓഫീസിൽ നിന്ന് ലഭിക്കും. ജൂലൈ ഏഴ് ഉച്ചയ്ക്ക് 12 വരെ ടെൻഡറുകൾ ഫോമുകൾ വിതരണം ചെയ്യും. ടെൻഡറുകൾ അന്ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ നൽകാം. മൂന്നിന് തുറക്കും. വിശദ വിവരത്തിന് ഫോൺ: 7510162787.
ഏറ്റുമാനൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ,ബുധൻ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് താല്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികൾ ,മറ്റു പ്രാദേശിക പാൽവിതരണ സംവിധാനങ്ങൾ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. നഗരസഭാ ഒന്നാം സെക്ടറിലെ 24 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 21 അങ്കണവാടികളിലും നീണ്ടൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലും അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 18 അങ്കണവാടികളിലാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ ഏറ്റുമാനൂർ ഐ. സി.ഡി.എസ്. ഓഫീസിൽ നിന്ന് ലഭിക്കും. ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡറുകൾ നൽകാം. ടെൻഡറുകൾ അതാത് പഞ്ചായത്ത് / സെക്ടർതല ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് നൽകണം. വിശദ വിവരത്തിന് ഫോൺ: 9188959695.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.