- Trending Now:
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആഭരണ ബ്രാൻഡായ തനിഷ്ക്, പ്രകൃതിദത്ത ഡയമണ്ട് ആഭരണ ശേഖരമായ 'റേഡിയൻസ് ഇൻ റിഥം' വിപണിയിലവതരിപ്പിച്ചു. ഈ ശേഖരം അസാധാരണമായ ഡയമണ്ടുകളും ഡിസൈൻ മികവും കൊണ്ട് വേറിട്ടുനിൽക്കുന്നവയാണ്. പ്രകൃതിദത്ത ഡയമണ്ടുകളുടെ മികച്ച നിലവാരത്തിലും രൂപകല്പന ശൈലിയിലും ഡയമണ്ട് ക്രമീകരണ രീതികളിലുമെല്ലാം ഈ ശേഖരത്തിലെ ഓരോ ആഭരണവും കരകൗശല വൈദഗ്ധ്യത്തിലെ മികവിൻറെ പര്യായമാണ്.
വ്യത്യസ്തവും നൂതനവുമായ പാറ്റേണുകളിൽ ക്രമീകരിച്ചിരിക്കുന്ന, എമറാൾഡ്, സിട്രൈൻ, അക്വാമറൈൻ, സാവോറൈറ്റ്, മലാഖൈറ്റ്, ടാൻസാനൈറ്റ്, അമേത്തിസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രഷ്യസ്, സെമി-പ്രഷ്യസ് രത്നക്കല്ലുകളുടെ ഒരു നിര തന്നെ റേഡിയൻസ് ഇൻ റിഥം ശേഖരത്തിൽ ഉൾപ്പെടുന്നു. പാവ്, പ്രോങ്, ചാനൽ, സ്നോ-പേവ്, ബാർ, പ്ലേറ്റ് പ്രോങ് തുടങ്ങിയ രീതികളിലാണ് ഡയമണ്ടുകൾ ആഭരണങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ചില ഡിസൈനുകളിൽ മനോഹരമായ ഫാൻസി-കട്ട് ഡയമണ്ടുകൾ ഉപയോഗിച്ചിരിക്കുന്നു. ബഞ്ചിംഗ്, ബീഡിംഗ്, കസ്റ്റം-കട്ട് സ്റ്റോണുകൾ തുടങ്ങിയ കരകൗശല വിദ്യകളും ഈ ശേഖരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
സ്വർണ്ണത്തിനൊപ്പം പ്രകൃതിദത്ത ഡയമണ്ടിൻറെ തിളക്കം കൂടി ചേർത്ത് റേഡിയൻസ് ഇൻ റിഥം ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങൾ ലഭ്യമാക്കുകയാണ്. വലിയ നെക്ലേസുകൾക്ക് പുറമേ ചാൻഡിലിയർ കമ്മലുകൾ, മോതിരങ്ങൾ എന്നിവ മുതൽ പെൻഡൻറ് സെറ്റുകൾ, വളകൾ എന്നിവ വരെയുള്ള സമകാലിക ആഭരണങ്ങളുടെ തിരഞ്ഞെടുത്ത ഒരു കൂട്ടമാണ് റേഡിയൻസ് ഇൻ റിഥം ശേഖരത്തിലുള്ളത്. അപൂർവമായ ഡയമണ്ടുകളിൽ ഒന്നായ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഈ ആഭരണ ശേഖരത്തിൻറെ കാതൽ. ഓരോ ഡയമണ്ടും അതിൻറെ തിളക്കം, പരിശുദ്ധി, പൂർണത എന്നിവ അടിസ്ഥാനമാക്കി, കൃത്യമായ കട്ടുകളും സിമെട്രിയും ഉറപ്പാക്കി തിരഞ്ഞെടുത്തതാണ്.
ഡിസൈൻ പുതുമകളുടെ ഭാഗമായി, റേഡിയൻസ് ഇൻ റിഥം ശേഖരത്തിൽ തനിഷ്ക് അവരുടെ ആദ്യ സിഗ്നേച്ചർ ജെംസ്റ്റോൺ എൻഗ്രേവിങ്ങുകളായ 'ദി തനിഷ്ക് കട്ട്', 'ദി ഒറിജിൻ കട്ട്' എന്നിവയും അവതരിപ്പിച്ചു.
റേഡിയൻസ് ഇൻ റിഥം ശേഖരത്തിലൂടെ ഡയമണ്ട് രൂപകൽപ്പനയുടെ അതിരുകൾ പുനർനിർവചിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും അതീവ വ്യക്തിഗതവും ആധുനികവും അതിമനോഹരമായി രൂപകൽപ്പന ചെയ്തതുമാണ് ഈ ശേഖരമെന്നും തനിഷ്ക് ചീഫ് ഡിസൈൻ ഓഫീസർ രേവതി കാന്ത് പറഞ്ഞു. ഈ ശേഖരത്തിലെ ഓരോ ആഭരണവും സ്ത്രീയുടെ അന്തർലീനമായ തിളക്കത്തിൻറെയും ശക്തിയുടെയും വ്യക്തിത്വത്തിൻറെയും പ്രതിഫലനമാണെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.