Sections

യാതൊരു വിട്ടുവീഴ്ചയുമില്ല; ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി

Saturday, May 20, 2023
Reported By admin
minister

ജനങ്ങൾക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്


ആരോഗ്യ പ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 5049 ആരോഗ്യ സബ് സെൻററുകൾ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമഗ്രമായ ആരോഗ്യ പരിരക്ഷ താഴെ തട്ടിൽ എത്തിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ആഴ്ചയിൽ ആറുദിവസവും പ്രവർത്തനം, ഒമ്പത് തരം ലാബ് പരിശോധന, 36 തരം മരുന്നുകൾ, രോഗികളുടെ തുടർ ചികിത്സ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകാതെ ടെലി മെഡിസിൻ കേന്ദ്രങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിൽ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.

വേലൂർ പഞ്ചായത്തിലെ കിരാലൂർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി ആർ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സപ്ന റഷീദ്, ഷെർലി ദിലീപ് കുമാർ, ഡിഎൻഒ എം എസ് ഷിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബി ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കർമല ജോൺ സ്വാഗതവും വേലൂർ എഫ്എച്ച്‌സി ഇൻസ്‌പെക്ടർ പി എം ഫാറൂക് നന്ദിയും പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.