പദ്ധതിയില്‍ അര്‍ഹരല്ലാത്തവര്‍ പങ്കാളികളാകുന്നു എന്ന് ബോധ്യമായതിനാല്‍ പിഎം കിസാന്‍ രജിസ്‌ട്രേഷന് ഇനി റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍
പിഎം കിസാന്‍ പദ്ധതിയിലൂടെ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്ക് കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എത്രയും വേഗം ആ തുക റീഫണ്ട് ചെയ്യാല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ കര്‍ഷകര്‍ക്കും വിതരണം ചെയ്ത മൊത്തം തുകയുടെ 2% വരുന്ന 4,352.49 കോടി രൂപ പദ്ധതി പ്രകാരം അര്‍ഹതയില്ലാത്ത ഗുണഭോക്താക്കള്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
അര്‍ഹതയില്ലാത്ത കര്‍ഷകരില്‍ നിന്ന് പണം ഈടാക്കാനും ഫണ്ട് സര്‍ക്കാരിലേക്ക് തിരികെ നല്‍കാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപദേശം അയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ, എന്‍ടിആര്‍പി സംവിധാനം വഴി ഏതൊരു കര്‍ഷകനും പണം തിരിച്ചടയ്ക്കാന്‍ കഴിയുന്ന ഒരു സൗകര്യവും ഔദ്യോഗിക വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ടെന്നും തോമര്‍ പറഞ്ഞു. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളില്‍ നിന്ന് ഇതുവരെ 296.67 കോടി രൂപ പിരിച്ചെടുത്തതായും അദ്ദേഹം പരാമര്‍ശിച്ചു.
സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎം കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ ഗഡുക്കളായ ഫണ്ടുകള്‍ അനുവദിക്കുന്നത്, ഇത് ആധാര്‍ പ്രാമാണീകരണം ഉള്‍പ്പെടെയുള്ള സാധൂകരണത്തിന്റെ പല തലങ്ങളിലൂടെയും കടന്നുപോകുന്നു, തോമര്‍ പറഞ്ഞു.
പിഎം കിസാന്‍ യോജനയില്‍ ഈ രേഖകളും നിര്‍ബന്ധം
ഇപ്പോള്‍, പിഎം കിസാന്‍ യോജനയിലെ (PM Kisan Yojana) തട്ടിപ്പും ക്രമക്കേടുകളും തടയുക എന്ന ലക്ഷ്യത്തോടെ പദ്ധതിയിലെ നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയില്‍ അര്‍ഹരല്ലാത്തവര്‍ പങ്കാളികളാകുന്നു എന്ന് ബോധ്യമായതിനാല്‍ പിഎം കിസാന്‍ രജിസ്‌ട്രേഷന് ഇനി റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയില്‍ അംഗമാകുന്നതിന് നേരത്തെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു.
പദ്ധതി പ്രകാരം പുതിയ രജിസ്‌ട്രേഷന് പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. കൂടാതെ, റേഷന്‍ കാര്‍ഡിന്റെ പിഡിഎഫ് അപ്ലോഡ് ചെയ്യുകയും വേണം. നേരത്തെ നിര്‍ദേശിച്ചിരുന്നത് പോലെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഡിക്ലറേഷന്‍ എന്നിവയും പദ്ധതിയില്‍ യോഗ്യത നേടാന്‍ ആവശ്യമായ രേഖകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.