- Trending Now:
- Cough syrups
- Wipro
- syrup
ഉള്ളിയുടെ ചില്ലറ വില്‍പന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു
രാജ്യത്ത് ഉള്ളി വില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാന്‍ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചു എന്നാണ് ദ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ട്. നവംബര്‍ ആദ്യവാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടര്‍ന്നേക്കാം.
ഉള്ളിയുടെ ചില്ലറ വില്‍പന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു. അതേസമയം ഒക്ടോബര്‍ തുടക്കത്തില്‍, ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 രൂപ മുതല്‍ 25 രൂപ വരെ ആയിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഉള്ളിയുടെ പഴയ സ്റ്റോക്കുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എപിഎംസി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു. പുതിയ സ്റ്റോക്കുള്ള എത്തിയിട്ടില്ല അതിനാല്‍ വില കുത്തനെ ഉയരുകയാണ്. റാബി ഇനം ഉള്ളി വിപണിയില്‍ എത്തുന്നതോടെ വിപണിയില്‍ വില കുറയുമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. മൊത്തം ഉള്ളി ഉല്‍പാദനത്തിന്റെ 70 ശതമാനവും റാബി ഉള്ളിയാണ്. ഖാരിഫ് ഇനത്തിലുള്ള ഉള്ളി ഉത്പാദനത്തില്‍ കുറവാണെങ്കിലും സെപ്തംബര്‍-നവംബര്‍ മാസങ്ങളിലെ ക്ഷാമ സമയങ്ങളില്‍ വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കുന്നു.
കഴിഞ്ഞയാഴ്ച രാജ്യത്തെ ഏറ്റവും വലിയ രണ്ട് പാല്‍ ബ്രാന്‍ഡുകളായ അമുലും മദര്‍ ഡയറിയും ഫുള്‍ ക്രീം പാലിന്റെ വില ലീറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാല്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) ഗുജറാത്ത് ഒഴികെയുള്ള എല്ലാ വിപണികളിലും അമുല്‍ ഗോള്‍ഡ്, എരുമപ്പാല്‍ എന്നിവയുടെ വില ലിറ്ററിന് 2 രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്നു. അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വര്‍ധിച്ചതാണ് പാലിന്റെ വില ഉയരാന്‍ കാരണമെന്ന് ഡയറി കമ്പനികള്‍ പറയുന്നു. കാലിത്തീറ്റയും വിലകൂടിയതിനാല്‍ അസംസ്‌കൃത പാലിന്റെ നിരക്ക് ഉയര്‍ത്തേണ്ടതായി വന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.