- Trending Now:
എണ്ണപ്പാടങ്ങളും ടെലികമ്മ്യൂണിക്കേഷന്‍ ബിസിനസുകള്‍ക്കുംവേണ്ടി മുകേഷും അനില്‍ അംബാനിയും തമ്മില്‍ നടന്ന പോര് ഇന്ത്യക്കാര്‍ മറന്നിട്ടുണ്ടാകില്ല
രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തികളിലൊരാളാണ് മുകേഷ് അംബാനി. വെറും 13 വര്‍ഷം മുമ്പ് വീതിച്ചുകിട്ടിയ കുടുംബ സ്വത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ ബിസിനസിനെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമാക്കി വളര്‍ത്താന്‍ സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. ഇന്ധന-ഊര്‍ജ്ജ മേഖലയില്‍ വ്യാപിച്ചുകിടന്ന ധീരുഭായ് അംബാനിയുടെ ബിസിനസിനെ കാലത്തിന് അനുയോജ്യമായ വിധത്തില്‍ ടെലികോം വ്യവസായത്തിലേക്ക് വഴിതിരിച്ച് വന്‍ നേട്ടം കൊയ്യുകയാണ് അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍.
വില്‍പ്പത്രം എഴുതിവെക്കാതെ ധീരുഭായ് എന്ന വന്‍ വ്യവസായി ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ഏതൊക്കെ ബിസിനസ് ആര്‍ക്കൊക്കെ എന്ന കാര്യത്തില്‍ വന്‍ തര്‍ക്കമാണ് അംബാനി കുടുംബത്തില്‍ നടന്നത്. എണ്ണപ്പാടങ്ങളും ടെലികമ്മ്യൂണിക്കേഷന്‍ ബിസിനസുകള്‍ക്കുംവേണ്ടി മുകേഷും അനില്‍ അംബാനിയും തമ്മില്‍ നടന്ന പോര് ഇന്ത്യക്കാര്‍ മറന്നിട്ടുണ്ടാകില്ല.
മുംബൈയില്‍ തന്റെ അമ്മയ്ക്കൊപ്പം ഒരേ വസതിയില്‍ തന്നെ ജീവിച്ചുകൊണ്ടാണ് ഇരുവരും കോടതിയില്‍ കേസിന് പോയിരുന്നത്. വലിയ ബിസിനസ് സാമ്രാട്ടിന്റെ മക്കള്‍ പരസ്പരം പോരടിക്കുന്നതിനെ ലോകം പരിഹസിച്ചിരുന്നു. 2005ല്‍ കുടുംബം ഉണ്ടാക്കിയ തീരുമാനം അനുസരിച്ച് മുകേഷ് ബംഗാള്‍ എണ്ണപാടങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് ഗ്യാസ് ഉല്‍പ്പാദനമേഖലയിലേക്ക് ചുവടുമാറി. എന്നാല്‍ വരുന്ന 17 വര്‍ഷത്തേക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ തന്റെ വൈദ്യുത നിലയത്തിലേക്ക് മുകേഷ് അംബാനി ഊര്‍ജ്ജം നല്‍കണമെന്ന് അനില്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിലേക്കും കോടതിയിലേക്കും എത്തുംവിധത്തിലാക്കി കാര്യങ്ങള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു... Read More
ഡല്‍ഹിയില്‍ നീണ്ടുനില്‍ക്കുന്ന പവര്‍കട്ടില്‍ നിന്ന് രക്ഷപ്പെടാനും ചിലവ് ചുരുക്കാനുമായിരുന്നു അനിലിന്റെ നീക്കം. എന്നാല്‍ ഇതേചൊല്ലി ഇരുവരും കോടതികള്‍ കയറിയിറങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷം മുകേഷിന് അനുകൂലമായി സുപ്രിംകോടതി വിധി വന്നു. ഊര്‍ജ്ജവും എണ്ണയുമൊക്കെ സര്‍ക്കാരിന്റെ ആസ്തികളില്‍ വരുന്ന കാര്യമാണെന്നും അത് മുകേഷിന് ആധിപത്യമുള്ള മേഖലയല്ലെന്നും കോടതി പറഞ്ഞു. രണ്ട് ആഴ്ച്ചക്ക് ശേഷം ഇരുവരും പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ത്തു.
അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാനും മുകേഷ് മറ്റ് മേഖലകളിലേക്ക് മാറാനും തീരുമാനിച്ചു. പിന്നീട് അനിലിന്റെ ബിസിനസ് കുത്തനെ താഴോട്ടും മുകേഷ് അംബാനി ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്ത് കോടീശ്വരന്മാരില്‍ ഒരാളാകുന്നതും ലോകം കണ്ടു. തങ്ങളുടെ പിതാവിന്റെ ഊര്‍ജ്ജ,വാതക മേഖലയിലെ ബിസിനസിന് ഒപ്പം തന്നെ കാലോചിതമായി ടെലികമ്മ്യൂണിക്കേഷന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് റിലയന്‍സ് ജിയോ ആരംഭിക്കുന്നതിലേക്ക് മുകേഷ് ശ്രദ്ധിച്ചു.
പലവിധ മേഖലകളില്‍ പടര്‍ന്നുപന്തലിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം. മൂന്ന് മക്കളുള്ള താന്‍, തങ്ങളുടെ പിതാവ് ചെയ്തുവെച്ച വിഡ്ഢിത്തം ഒരിക്കലും ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് മുകേഷ്. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ മക്കള്‍ക്ക് ആസ്തികള്‍ വീതിച്ച് നല്‍കി ആ ബിസിനസില്‍ അവരെ അതികായരാക്കി മാറ്റാനാണ് മുകേഷിന്റെ തീരുമാനം.
ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷന് ക്യാമ്പസ് ഇന്ത്യയില്‍... Read More
ആകാശ്, ഇഷ, ആനന്ദ് എന്നിവരാണ് മുകേഷിന്റെയും നിതയുടെയും മക്കള്‍. ഇവരെ ഓരോ വിഭാഗത്തിന്റെയും ചുമതലകളിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രാഥമിക നടപടികള്‍ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞത് ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. ആകാശ് അംബാനിയെയും ഇഷ അംബാനിയെയും ജിയോയുടെ തലപ്പത്ത് നിശ്ചയിച്ചിരിക്കുകയാണ് അദ്ദേഹം.
വീതം വയ്ക്കല്‍ എങ്ങനെ?
മൂന്ന് മക്കള്‍ക്കുമായി ബിസിനസുകള്‍ ഏതൊക്കെ വിട്ടുനല്‍കുമെന്ന് അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും ഓരോ വിഭാഗത്തിലും വലിയ ചുമതലകള്‍ നല്‍കി അവരെ പ്രാപ്തരാക്കുന്ന നടപടികളാണ് മുകേഷിന്റേതെന്ന് കരുതുന്നു.
ഇഷ അംബാനി (30)
ഇഷയും ആകാശും ഇരട്ട സഹോദരങ്ങളാണ്. നിലവില്‍ കമ്പനിയുടെ റീട്ടെയില്‍,ഇ-കൊമേഴ്സ്,ലക്ഷ്വറി പ്ലാനുകളുടെ നടത്തിപ്പിന്റെ ചുമതല ഇഷയാണ് നിര്‍വഹിക്കുന്നത്. ആമസോണ്‍ പോലുള്ള വന്‍കിട കമ്പനികള്‍ക്ക് എതിരെയുള്ള നീക്കങ്ങളുടെ ഭാഗമായി ഇ-കൊമേഴ്സ് ബിസിനസ് അതിവേഗം വിപുലീകരിക്കുകയാണ് ഇഷയുടെ പ്രധാന ചുമതല. റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രിക്സ് ആന്റ് മോട്ടാര്‍ റീട്ടെയിലര്‍ കൂടിയാണ്. സനിയുടെ അജിയോ ഇ-കൊമേഴ്‌സ് ആപ്പിലൂടെയും മികച്ച അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായുള്ള റിലയന്‍സിന്റെ പങ്കാളിത്തത്തിലൂടെയും ഫാഷനില്‍ റിലയന്‍സിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിലും അവര്‍ പങ്കാളിയാണ്.
ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു... Read More
ഇഷ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റ് ബിരുദം നേടിയിട്ടുണ്ട്. ഫോര്‍ച്യൂണ്‍ മാഗസിന്‍ കഴിഞ്ഞ വര്‍ഷം ഇഷയെ 'ഹൈറസ് ഓണ്‍ ഡ്യൂട്ടി' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തയായ സ്ത്രീകളില്‍ 21ാം സ്ഥാനമാണ് ഇഷയ്ക്ക് റിലയന്‍സിന്റെ പേരില്‍ പുതിയ മാള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇഷ നടത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഫാര്‍മമേഖലയിലെ വമ്പന്‍ കമ്പനി പിരമല്‍ ഗ്രൂപ്പിലെ ആനന്ദ് പിരമലാണ് ഇഷയുടെ ജീവിത പങ്കാളി.
ആകാശ് അംബാനി
മൂത്ത മകനാണ് ആകാശ് അംബാനി. അംബാനിയുടെ മൂത്തമകന്‍ ആകാശ്, ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഉടന്‍ തന്നെ ഗ്രൂപ്പിന്റെ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോയില്‍ ലീഡര്‍ഷിപ്പ് ടീമില്‍ ചേര്‍ന്നു. ഒരു നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍, കമ്പനിയുടെ തന്ത്രത്തിലും വളര്‍ച്ചാ പദ്ധതികളിലും അദ്ദേഹം അടുത്ത് പ്രവര്‍ത്തിച്ചു, അത് 400 ദശലക്ഷത്തിലധികം വരിക്കാരുള്ള ജിയോ ഇന്ത്യയുടെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി മാറി. അദ്ദേഹം ഇനി ടെലികോം യൂണിറ്റിന്റെ ചെയര്‍മാനായിരിക്കുമെന്ന് റിലയന്‍സ് ചൊവ്വാഴ്ച അറിയിച്ചു.
യുവാവും ഊര്‍ജ്ജസ്വലവുമായ സംസ്‌കാരം' കൊണ്ടുവരുന്നതിനായി ഉല്‍പ്പന്ന വികസനത്തിലും ജീവനക്കാരുടെ ഇടപഴകലിലും ആകാശ് വളരെ കാര്യക്ഷമമായി ഇടപഴകി. ക്രിക്കറ്റ് കളിക്കാരനായ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഐപിഎല്ലില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിലും പ്രധാന പങ്ക് വഹിക്കുന്നു. റിലയന്‍സ് യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിലെ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ 2020-ല്‍ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ ടീമിന്റെ ഭാഗമായിരുന്നു ആകാശ്. 2019-ല്‍ അദ്ദേഹം ഒരു സമ്പന്ന വജ്രവ്യാപാരിയുടെ മകളായ ശ്ലോക മേത്തയെ വിവാഹം കഴിച്ചു.
ജിയോയില്‍ തലമുറമാറ്റം; മുകേഷ് അംബാനി രാജിവെച്ചു; പുതിയ ചെയര്‍മാന്‍ ?... Read More
ആനന്ദ് അംബാനി
മുകേഷിന്റെയും നിതയുടെയും ഇളയമകനാണ് ആനന്ദ് അംബാനി. നൂതന ഊര്‍ജ്ജ മേഖലകളിലേക്കാണ്് ആനന്ദിന്റെ ശ്രദ്ധ.ഗ്രീന്‍ എനര്‍ജി കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാനാണ് റിലയന്‍സിന്റെ നീക്കം. ഇതിന് ഇനി മുതല്‍ ചുക്കാന്‍ പിടിക്കുക ആനന്ദ് ആയിരിക്കും.സോളാര്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെയുള്ള ശുദ്ധ ഊര്‍ജ്ജ പദ്ധതികളിലേക്ക് വ്യാപിപ്പിക്കുന്നതിന് റിലയന്‍സിന് വലിയ വിപുലീകരണ പദ്ധതികളുണ്ട്. ബ്രൗണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തിട്ടുണ്ട് ആനന്ദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.