- Trending Now:
മക്ഡൊണാൾഡിന്റെ ഓഫറുകളെ പോലും തക്കാളി വില വർധന ബാധിക്കുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ
തക്കാളി വില പറക്കുന്നു. തീൻമീശയിൽ നിന്ന് തക്കാളി വിഭവങ്ങളും അപ്രത്യക്ഷമായി തുടങ്ങി. മക്‌ഡൊണാൾഡ്‌സ് വിഭവങ്ങളിൽ നിന്ന് തക്കാളി നീക്കം ചെയ്തു. ഗണനിലവാരമുള്ള തക്കാളി കിട്ടുന്നില്ലെന്ന് വിശദീകരണം. തക്കാളി വില പറക്കുന്നതോടെ റസ്റ്റോറൻറുകളിൽ തക്കാളി വിഭവങ്ങൾ കുറഞ്ഞു. വീടുകളിലും തക്കാളി ഒഴിവാക്കേണ്ട അവസ്ഥയാണ്. സാക്ഷാൽ മക്‌ഡൊണാൾഡ്‌സും വിഭവങ്ങളിൽ നിന്ന് തക്കാളി നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ചില നഗരങ്ങളിലാണ് മക്‌ഡൊണാൾഡ്‌സ് ബർഗറിൽ നിന്ന് മാത്രമല്ല മൊത്തം മെനുവിൽ നിന്ന് തന്നെ തക്കാളി നീക്കം ചെയ്തത്.
മക്ഡൊണാൾഡിന്റെ ഓഫറുകളെ പോലും തക്കാളി വില വർധന ബാധിക്കുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തക്കാളിയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് മക്‌ഡൊണാൾഡ്‌സ് അധികൃതരുടെ വിശദീകരണം.മക്‌ഡൊണാൾഡ്‌സിന്റെ ഗുണമേൻമാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള തക്കാളി വിവിധ ഇടങ്ങളിൽ ലഭിക്കുന്നില്ല എന്നാണ് വിശദീകരണം.
ഇന്ത്യയുടെ വടക്ക്, കിഴക്കൻ മേഖലകളിൽ മാത്രം മക്ഡൊണാൾഡ്‌സ് 150 ഓളം ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നു. കൊണാട്ട് പ്ലാസ റെസ്റ്റോറൻറ് ആണ് ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുന്നത്. ഇവിടെയാണ് വിഭവങ്ങളിൽ നിന്ന് തക്കാളി നീക്കം ചെയ്തിരിക്കുന്നത്. മക്‌ഡൊണാൾഡ്‌സിന്റെ ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തക്കാളി ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എന്ന് തന്നെയാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഡൽഹിയിലും നോയിഡയിലും ഔട്ട്‌ലെറ്റുകളിൽ നോട്ടീസുമുണ്ട്.
അതേസമയം, ഇന്ത്യയിലെ പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളിൽ മക്ഡൊണാൾഡിന്റെ ഫ്രാഞ്ചൈസി പ്രവർത്തിപ്പിക്കുന്നത് വെസ്റ്റ്ലൈഫ് ഫുഡ്വേൾഡ് ആണ്. എന്നാൽ ഈ ഭാഗങ്ങളിലെ ഔട്ട്‌ലെറ്റുകളിലെ ബർഗറിൽ തക്കാളി ഉൾപ്പെടുത്തുന്നുമുണ്ട്.
സംസ്ഥാനത്ത് തുടർച്ചയായി 3 മാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകളിൽ മാറ്റം... Read More
എന്തായാലും രാജ്യത്തെ വിവിധ നഗരങ്ങളിൽ തക്കാളി വില കഴിഞ്ഞ ദിവസം കിലോഗ്രാമിന് 250 രൂപ വരെ എത്തിയിരുന്നു. ഇന്നലെ കൊച്ചിയിൽ കിലോഗ്രാമിന് 130 രൂപ വരെയായിരുന്നു തക്കാളിയുടെ ചില്ലറ വിൽപ്പന വില.രാജ്യത്ത് വിതരണക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മുംബൈ, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിൽ വില കിലോയ്ക്ക് 160 രൂപയിലെത്തി. മറ്റ് നഗരങ്ങളിലും വില 300 ശതമാനത്തോളം വർധിച്ചു. ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിൽ ആണ് തക്കാളി വില കിലോയ്ക്ക് 250 രൂപയിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.