Sections

ഏഷ്യ പസഫിക് വീഡിയോ ഓപ്പറേറ്റേഴ്സ് സമ്മിറ്റിൽ ജിയോസ്റ്റാറിൻറെ കാഴ്ച്ചപാടുകൾ അവതരിപ്പിച്ചു

Friday, Jun 27, 2025
Reported By Admin
JioStar Highlights the Future of Indian Storytelling at APOAS 2025 in Bali

കൊച്ചി: മീഡിയ പാർട്ണേഴ്സ് ഏഷ്യ (എംപിഎ) ബാലിയിൽ സംഘടിപ്പിച്ച ഏഷ്യ പസഫിക് വീഡിയോ ഓപ്പറേറ്റേഴ്സ് സമ്മിറ്റ് (എപിഒഎസ്) 2025ൽ ജിയോസ്റ്റാർ എൻറർടൈൻമെൻറിൻറെ മേധാവികളായ അലോക് ജെയിൻ, കൃഷ്ണൻ കുട്ടി എന്നിവർ ഇന്ത്യയിലെ സ്റ്റോറിടെല്ലിങിൻറെ ഭാവിയെക്കുറിച്ചുള്ള ധൈര്യമായതും ഉൾക്കൊള്ളാവുന്നതും വികാരപരമായി ആഴമുള്ളതും വിപുലീകരിക്കാവുന്നതുമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിച്ചു.

'ഇൻസൈഡ് ദ നെക്സ്റ്റ് വേവ് ഓഫ് ഇന്ത്യൻ സ്റ്റോറി ടെല്ലിങ്' എന്ന സെഷനിൽ എംപിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സഹസ്ഥാപകനുമായ വിവേക് കൗട്ടോ മോഡറേറ്ററായി. ജെയിൻ, കൃഷ്ണൻ കുട്ടി എന്നിവർ ജിയോസ്റ്റാറിൻറെ മുന്നോട്ടുള്ള ലക്ഷ്യങ്ങൾ വിശദീകരിച്ചു. സാംസ്കാരിക അടിത്തറയുള്ള സ്റ്റോറികൾ, പ്രാദേശിക സ്റ്റോറികൾ, യുവത്വത്തിനായുള്ള പ്രോഗ്രാമിംഗ്, തുടങ്ങിയവയിൽ നിക്ഷേപം നടത്തിയി കണ്ടൻറിനെ പുനർനിർവചിക്കാനാണ് ജിയോസ്റ്റാർ ലക്ഷ്യമിടുന്നത്.

ഇന്ത്യ പോലെ നിരവധി വൈവിധ്യങ്ങളുള്ള രാജ്യത്ത് ഉള്ളടക്കം അളക്കലല്ല മറിച്ച് കണ്ടൻറുകൾ സൃഷ്ടിക്കാനാവശ്യമായ പരിസരം ക്രമീകരിക്കുകയാണ് വേണ്ടതെന്ന് അലോക് ജെയിൻ പറഞ്ഞു. പ്ലാറ്റ്ഫോമുകൾ, ഫോർമാറ്റുകൾ, പാരമ്പര്യ ഘടനകൾ എന്നിവയാൽ കണ്ടൻറ് ക്രിയേറ്റർമാർ നിയന്ത്രിക്കപ്പെടുന്നില്ലെന്ന് ജിയോ സ്റ്റാറിൽ തങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഗേറ്റ് കീപ്പർമാരായല്ല, സഹപ്രവർത്തകരായി പ്രവർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ധൈര്യം എന്നത് അളവും കാഴ്ചയുടെ വിസ്മയവുമായിരുന്നു. ഇന്ന് ധൈര്യം എന്നാൽ ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സാമൂഹിക മാനദണ്ഡങ്ങൾ ചോദ്യം ചെയ്യുന്നതും ആഴമുള്ള ചോദ്യങ്ങൾ ചോദിക്കുന്നതുമാണെന്ന് കൃഷ്ണൻ കുട്ടി പറഞ്ഞു. നമ്മൾ ഇന്ത്യക്കാർ നമ്മുടെ സാംസ്കാരിക മൂല്യങ്ങളിൽ വേരുറപ്പിച്ച് നിൽക്കണം. പ്രേക്ഷകരെ കൂടി കൂട്ടി അതിരുകൾ താണ്ടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉപഭോക്താവ് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒരു യുവ രാജ്യമാണ്. പുതിയ കാര്യങ്ങളാണ് എന്നും ആളുകളുടെ മുൻപിൽ എത്തുന്നത്. അതുകൊണ്ട് തന്നെ കണ്ടൻറ് നല്ലതല്ലെങ്കിൽ ആളുകൾ കാണില്ലെന്ന് അലോക് ജെയിൻ പറഞ്ഞു.

യുവത്വത്തെ കേന്ദ്രീകരിച്ച് ജിയോസ്റ്റാർ നടത്തുന്ന ദൃഢമായ പ്രവർത്തനങ്ങളെക്കുറിച്ചും കൃഷ്ണൻ കുട്ടി സെഷൻറെ അവസാനത്തിൽ സംസാരിച്ചു. എംടിവിയും യൂത്ത് ക്ലസ്റ്ററുമൊക്കെ മികച്ച് പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ജെൻസികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിയോസ്റ്റാറിൽ വിവിധ ഭാഷകളിലായി ഏകദേശം 320,000 മണിക്കൂറിൻറെ ഉള്ളടക്കങ്ങളാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.