Sections

ദാരിദ്ര്യ നിര്‍മ്മാജനത്തില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

Wednesday, Oct 19, 2022
Reported By MANU KILIMANOOR

ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇപ്പോഴും ഇന്ത്യയാണ്

ഒന്നരപ്പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. 2005-06നും 2019-21നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (യു.എന്‍.ഡി.പി.), ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്.ഐ.) എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഇതുസംബന്ധിച്ച് വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യയുടെ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്. 

2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നും പറയുന്നു.2020-ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇപ്പോഴും ഇന്ത്യയാണ്; 22,89 കോടി. രണ്ടാം സ്ഥാനത്ത് നൈജീരിയ; 9.67 കോടി. ഇന്ത്യയില്‍ ദരിദ്രരായ കുട്ടികളുടെ മാത്രം എണ്ണം 9.7 കോടി വരും. ദരിദ്രരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും കോവിഡ് മാഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളും കുതിച്ചുയരുന്ന ഭക്ഷ്യ, ഊര്‍ജ വിലയും ഇന്ത്യക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാനും കുറഞ്ഞവിലയില്‍ ഊര്‍ജം ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ നിര്‍ദേശിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.