- Trending Now:
കൊച്ചി: അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികൾ ഉപയോഗിക്കുമ്പോൾ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകൾക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സർവ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര ഹൗസ്ഹോൾഡ് ഇൻസെക്ടിസൈഡ് ബ്രാൻഡാണ് ഗുഡ്നൈറ്റ്. 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണികൾ' എന്ന പേരിൽ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ യൂഗോവ് വഴിയാണ് ഗുഡ്നൈറ്റ് രാജ്യവ്യാപക സർവ്വേ നടത്തിയത്. കൊതുക് നിവാരണ ഉൽപ്പന്നങ്ങളോടുള്ള പൊതുജനങ്ങളുടെ മനോഭാവവും കൊതുക് പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സർവ്വേ എടുത്തു കാണിക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ അനധികൃത കൊതുക് തിരികളെക്കുറിച്ച് ആശങ്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ദേശീയതലത്തിൽ അനധികൃത കൊതുക് തിരികൾ ഉപയോഗിക്കുന്നതിൽ 69 ശതമാനം പേർക്കും അസ്വസ്ഥതയുണ്ടെന്ന് പ്രതികരിച്ചു. ഇതിൽ കിഴക്കൻ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പേർ ആശങ്ക രേഖപ്പെടുത്തിയത് (73 ശതമാനം), തുടർന്ന് ഉത്തരേന്ത്യ (69 ശതമാനം), ദക്ഷിണേന്ത്യ (67 ശതമാനം), പശ്ചിമേന്ത്യ (67 ശതമാനം) എന്നിങ്ങനെയാണ് കണക്കുകൾ. ലിംഗഭേദം തിരിച്ചുള്ള കണക്കനുസരിച്ച് 70 ശതമാനം പുരുഷന്മാരും 67 ശതമാനം സ്ത്രീകളും രജിസ്റ്റർ ചെയ്യാത്ത ചൈനീസ് രാസവസ്തുക്കൾ ചേർത്ത കൊതുക് തിരികൾ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നതായി സമ്മതിച്ചു. ഇത് എല്ലാവരിലുമുള്ള ആശങ്ക എടുത്തു കാണിക്കുന്നു.
ദക്ഷിണേന്ത്യയിലെ അനധികൃത കൊതുക് തിരി വിപണി ഏകദേശം 340 കോടി രൂപ യാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യവ്യാപകമായ ആകെ വിപണി വലിപ്പം 1600 കോടി രൂപയുടേതാണ്. ഈ വിഭാഗം പ്രതിവർഷം ഏകദേശം 20 ശതമാനം വളർച്ച രേഖപ്പെടുത്തുന്നു.
സമീപകാലത്ത് അനധികൃതവും നിയന്ത്രണങ്ങളില്ലാത്തതുമായ ചൈനീസ് രാസവസ്തുക്കൾ അടങ്ങിയ കൊതുക് തിരികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോഗ്യപരമായ അപകടങ്ങൾക്ക് പരിഹാരമായി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ങ്ങളുടെ പങ്കാളിയുമായി ചേർന്ന് 'റെനോഫ്ലൂത്രിൻ' വികസിപ്പിച്ചു. കൊതുക് നിയന്ത്രണത്ത് ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപ്പറൈസറാണിത്. റെനോഫ്ലൂത്രിൻ ഉപയോഗിച്ച് നിർമ്മിച്ച ഈ പുതിയ ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപ്പറൈസർ ഫോർമുലേഷൻ, നിലവിൽ ഇന്ത്യയിൽ ലഭ്യമായ മറ്റ് രജിസ്റ്റർ ചെയ്ത ലിക്വിഡ് വേപ്പറൈസർ ഫോർമുലേഷനുകളേക്കാൾ 2 മടങ്ങ് കൂടുതൽ ഫലപ്രദമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.