Sections

സ്വര്‍ണ വില ഉയര്‍ന്നേക്കും ? വാങ്ങിയാലോ ?

Monday, Mar 28, 2022
Reported By admin
Gold rate

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. വരും ദിവസങ്ങളില്‍ പ്രാദേശികവില ഉയരാന്‍ ഇതു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍.

 

സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നു.മാസാദ്യം മുതല്‍ ആടിയുലയുന്ന സ്വര്‍ണവില മാറ്റമില്ലാതായിട്ട് ഇന്നു മൂന്നാം ദിവസമാണ്. പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഭരണ പ്രിയര്‍ക്കും, നിക്ഷേപകര്‍ക്കും സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരമായി വിദഗ്ധര്‍ ഇതിനെ നോക്കികാണുന്നു.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്.

വരും ദിവസങ്ങളില്‍ പ്രാദേശികവില ഉയരാന്‍ ഇതു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,958.31 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും, ഓഹരി വിപണികളില്‍ തുടരുന്ന അനശ്ചിതത്വവും സ്വര്‍ണത്തിനു അനുകൂലമാണ്.


ഈ മാസം ഒന്‍പതിന് പവന് 40,560 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ പവന് 1,200 രൂപയുടെ വര്‍ധന. മാര്‍ച്ച് ആദ്യം മുതല്‍ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.എംസിഎക്‌സിലും ഇന്ന് ഉയര്‍ന്ന നിലയിലാണ് ഗോള്‍ഡ് ഫ്യൂച്ചര്‍ വ്യാപാരം. 10 ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 51,782 രൂപയിലായിരുന്നു കഴിഞ്ഞദിവസം വ്യാപാരം. ഡോളര്‍ നേട്ടമുണ്ടാക്കിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഗോളതലത്തില്‍ സ്വര്‍ണ വില കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു.

റഷ്യ-യുക്രൈന്‍ പ്രതിസന്ധിയാണ് സ്വര്‍ണ വിലയില്‍ പെട്ടെന്നുണ്ടായ കുതിപ്പിന് കാരണം.രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധിയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചതെങ്കിലും പിന്നീട് വില കുറയുകയായിരുന്നു. ഇപ്പോള്‍ വീണ്ടും വില ഉയരുന്നുണ്ട്.സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 73.40 രൂപയാണ് വില.എട്ട് ഗ്രാം വെള്ളിയ്ക്ക് 587.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 734 രൂപയും ഒരു കിലോഗ്രാമിന് 73,400 രൂപയുമാണ് വില.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.