- Trending Now:
രാജ്യത്താകമാനം ഏകദേശം 23 മില്യൺ രക്തം ഓരോ വർഷവും ഉപയോഗിക്കുന്നുണ്ട്. ലോകത്താകമാനം 80-130 മില്യൺ രക്തം വിവിധ രക്ത ബാങ്കുകളിലായി ശേഖരിക്കപ്പെടുന്നുണ്ട്. എങ്കിൽ പോലും രക്തബാങ്കുകളിൽ രക്തക്ഷാമം അനുഭവിക്കുന്നുണ്ട്.ഓരോ മൂന്ന് സെക്കന്റിലും രക്തത്തിന്റെ ആവശ്യം വരുന്നുണ്ട്. വിമാനാപകടം, പ്രകൃതിദുരന്തം പോലെയുള്ള സന്ദർഭങ്ങളിൽ ഒരേ സമയം കൂടിയ അളവിൽ രക്തം ആവശ്യമായി വരും. ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്ത് ആവശ്യാനുസരണം രക്തം ഉറപ്പുവരുത്താൻ രക്തബാങ്കിൽ രക്തം സൂക്ഷിച്ചിട്ടുണ്ടാവണം. ഒരു രക്തബാങ്കിൽ സൂക്ഷിക്കപ്പെടുന്ന രക്തം നിശ്ചിത കാലയളവിലേക്ക് മാത്രമേ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇത് തരണം ചെയ്യാൻ കൃത്യമായ ഇടവേളകളിൽ തുടർച്ചയായ രക്തദാനം നടക്കണം. ഇത് രണ്ടും സാധ്യമാവണമെങ്കിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം.രക്തബാങ്കിൽ എല്ലാ മാസവും സന്നദ്ധരക്തദാനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ മാസവും ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.നിത്യേനയുണ്ടാകുന്ന അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ശസ്ത്രക്രിയകൾ, രക്തസംബന്ധമായ അസുഖങ്ങൾ, പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആവശ്യങ്ങൾ, കാൻസർ ചികിത്സ, പൊള്ളൽ, അനീമിയ, ഡയാലിസിസ് എന്നീ വിവിധ സന്ദർഭങ്ങളിൽ രക്തം ആവശ്യമായി വരും. അത്യാഹിത വിഭാഗത്തിന്റെ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഒരവിഭാജ്യഘടകമാണ് രക്തം. മനുഷ്യരക്തത്തിന് പകരം വെക്കാൻ മറ്റൊന്നില്ല. അത് നിർമിക്കാനോ അധികനാൾ സൂക്ഷിച്ചുവെക്കാനോ കഴിയില്ല.
രക്തപരിശോധനയിലൂടെ മാരകരോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നു. രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാൽ കരൾ രോഗങ്ങളുടെ സാധ്യത കുറയുന്നു. പുതിയ രക്തകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ട് ശരീരവും മനസ്സും ഊർജ്ജസ്വലമാവുന്നു. രക്തദാനം വഴി ഒരേ സമയം നാലുപേരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു. രക്തദാനത്തിന്റെ പ്രാഥമിക പരിശോധനയിലൂടെയും കൗൺസിലിങ്ങിലൂടെയും ഒരു മിനി ഹെൽത്ത് ചെക്കപ്പ് ആണ് ലഭിക്കുന്നത്. ദാനം നൽകിയ രക്തം എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ്, മലേറിയ എന്നീ ടെസ്റ്റുകൾക്ക് വിധേയമാക്കുന്നുമുണ്ട്.
ദന്തപാല: സോറിയാസിസ്, മുടി വളർച്ച, വേദന ശമിപ്പിക്കൽ എന്നിവയ്ക്കുള്ള ശക്തമായ ആയുർവേദ ഔഷധം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.