- Trending Now:
- Cough syrups
- Wipro
- syrup
കൊച്ചി: യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 8500 കോടി രൂപയിലേറെയാണെന്ന് 2024 മാർച്ച് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപത്തിൻറെ 68 ശതമാനത്തോളം ലാർജ് ക്യാപ് ഓഹരികളിലാണെന്നും മാർച്ച് 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, സിപ്ല തുടങ്ങിയവയിലാണ് 41 ശതമാനം നിക്ഷേപവും. ഓഹരികളുടെ മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ തെരഞ്ഞെടുക്കുന്നതാണ് പദ്ധതിയുടെ രീതി.
2005-ലാണ് പദ്ധതി ആരംഭിച്ചത്. ഓഹരിയിൽ നിക്ഷേപം വളർത്തിയെടുക്കാനും ദീർഘകാല വളർച്ച തേടാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ വാല്യൂ ഫണ്ട് കണക്കാക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.