Sections

എൻബിഎഫ്സികൾക്ക് വലിയ അംഗീകാരം; എംഎസ്എംഇ വളർച്ചയ്ക്ക് കരുത്താകുന്ന 2026-27 ബജറ്റ്: ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്

Monday, Feb 02, 2026
Reported By Admin
Union Budget 2026-27 Recognises Key Role of NBFCs in Growth

ഇന്ത്യയിലെ കുടുംബങ്ങളുമായും എംഎസ്എംഇ സമ്പദ്വ്യവസ്ഥയുമായും ആഴത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു എൻബിഎഫ്സി എന്ന നിലയിൽ, 'വികസിത് ഭാരതം' ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തിൽ എൻബിഎഫ്സികൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ 2026-27 ലെ കേന്ദ്ര ബജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാർന്നതും ഔദ്യോഗികവുമായ വായ്പാ സേവനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കുന്നതിൽ അർദ്ധ-അനൗദ്യോഗിക വിഭാഗങ്ങൾക്കുള്ള പ്രാധാന്യം ഈ ബജറ്റ് അടിവരയിടുന്നു. പതിനായിരം കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട്, വായ്പാ ഗാരണ്ടി സംവിധാനങ്ങളുമായി ടിആർഇഡിഎസ് പ്ലാറ്റ്ഫോമിനെ കൂടുതൽ സംയോജിപ്പിക്കാനുള്ള തീരുമാനം, കോർപ്പറേറ്റ് ബോണ്ട് വിപണിയെ ശക്തമാക്കുന്ന നീക്കങ്ങൾ എന്നിവ വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്തുകയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മികച്ച സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

വിപുലമായ തലത്തിൽ വിശകലനം ചെയ്യുമ്പോൾ, സാമ്പത്തിക അച്ചടക്കവും ദീർഘകാല സുസ്ഥിരതയും മുൻനിർത്തിയുള്ള ഒന്നാണ് ഈ ബജറ്റ്. ഹ്രസ്വകാല ഉത്തേജനങ്ങളേക്കാൾ സുസ്ഥിരമായ വളർച്ചയ്ക്കാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്. ധനകമ്മി ജിഡിപിയുടെ 4.3 ശതമാനമായി കുറച്ചതും, പൊതു മൂലധനച്ചെലവ് 12.2 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചതും സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ വളർച്ചയ്ക്ക് സുസ്ഥിരമായ ഒരു അടിത്തറ പാകാൻ ഇത് സഹായിക്കും.

ചെറിയ പട്ടണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, വ്യവസായ ക്ലസ്റ്ററുകൾ പുനരുദ്ധരിക്കുന്നതും, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിബന്ധനകൾ ലളിതമാക്കുന്നതും ഇന്ത്യയിലെ അനൗദ്യോഗിക-അർദ്ധ അനൗദ്യോഗിക സമ്പദ്ഘടനയുടെ യാഥാർത്ഥ്യങ്ങൾക്കനുസൃതമായ നടപടികളാണ്. സംരംഭകരെ സഹായിക്കുന്നതിലും ഉപഭോഗാധിഷ്ഠിത വളർച്ചയെ പിന്തുണയ്ക്കുന്നതിലും എല്ലാവരെയും ഔദ്യോഗിക സാമ്പത്തിക സേവനങ്ങളിലേക്ക് കൊണ്ടുവരുന്നതിലും ഉപഭോക്തൃ കേന്ദ്രീകൃതമായ എൻബിഎഫ്സികൾക്കുള്ള പങ്ക് വീണ്ടും ഉറപ്പിക്കുന്ന ബജറ്റ് കൂടിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.