- Trending Now:
കൊച്ചി: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ത്രൈമാസാടിസ്ഥാനത്തിൽ 18.2 ശതമാനം വളർച്ചയോടെ 122 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
വാർഷികാടിസ്ഥാനത്തിൽ 47.6 ശതമാനം വളർച്ചയോടെ 7,932 കോടി രൂപയുടെ വായ്പ വിതരണം നടത്തി. ആകെ വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വളർച്ചയോടെ 34,588 കോടി രൂപയിലെത്തി.
വാർഷികാടിസ്ഥാനത്തിൽ 15.1 ശതമാനം വളർച്ചയോടെ നിക്ഷേപം 39,211 കോടി രൂപയിലെത്തി. വാർഷികാടിസ്ഥാനത്തിൽ 22.1 ശതമാനം വളർച്ചയോടെ കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 10,783 കോടി കോടി രൂപയിലെത്തി.
ആസ്തി ഗുണമേന്മയിൽ പുരോഗതി കൈവരിച്ച് ആകെയുള്ള നിഷ്ക്രിയ ആസ്തികൾ 2.45 ശതമാനം ആയി കുറഞ്ഞു. മൊത്തം മൂലധന പര്യാപ്തതാ നിരക്ക് 21.4 ശതമാനത്തിലുമെത്തി.
രണ്ടാം പാദത്തിൽ തങ്ങൾ മികച്ച വളർച്ച കൈവരിച്ചതായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് നൗട്ടിയാൽ പറഞ്ഞു. ബാങ്കിന്റെ ഭാവി വളർച്ചയ്ക്ക് മികച്ച പദ്ധതികളും ബ്രാഞ്ച് വിപുലീകരണവും പ്രധാന പങ്ക് വഹിക്കും. 2026 സാമ്പത്തിക വർഷത്തിൽ വായ്പകളിൽ ഏകദേശം 20 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.