Sections

മാറ്റങ്ങള്‍ക്കനുസരിച്ച് ബിസിനസും മാറ്റി പിടിച്ചു; ഈ യുവതി മാസത്തില്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Thursday, Jun 02, 2022
Reported By admin
salary

എടുത്തുപറയത്തക്ക ജോലിയോന്നെും ജെമ്മയ്ക്ക് ഇല്ല, എന്നാല്‍ മാസം വരുമാനം രണ്ടു ലക്ഷം രൂപയിലധികമാണ്


ഓമന മൃഗങ്ങളെ വളര്‍ത്തുന്നത് നമ്മുടെ നാട്ടില്‍ സുപരിചിതമായ ഒരു കാഴ്ചയാണ്. മൃഗ സ്‌നേഹികളായ ആളുകള്‍ അവരുടെ അരുമ ജീവികളെ പരിപാലിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. എന്നാല്‍ അവരൊക്കെ ഓമന ജീവികളുടെ പരിപാലനത്തിനായി വന്‍തുക ചെലവാക്കുമോ? ചെലവിന്റെ കാര്യത്തില്‍ മുഖം ചുളിക്കുന്നവരാകും ഇന്ത്യയില്‍ അധികവും. എന്നാല്‍ പുറം രാജ്യങ്ങളില്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് യു.കെയിലെ യോര്‍ക്കില്‍ നിന്നുള്ള 33 വയസുകാരി ജെമ്മ പറയുന്നത്. എടുത്തുപറയത്തക്ക ജോലിയോന്നെും ജെമ്മയ്ക്ക് ഇല്ല, എന്നാല്‍ മാസം വരുമാനം രണ്ടു ലക്ഷം രൂപയിലധികമാണ്.

കിട്ടുന്ന ജോലികള്‍ എന്തും ജെമ്മ ചെയ്യും. ഓണ്‍ലൈന്‍ സര്‍വേകള്‍, മിസ്റ്ററി ഷോപ്പിങ്, ക്യാറ്റ് സിറ്റിങ് എന്നിവയാണ് പ്രധാന ജോലികള്‍. 2014-ല്‍ അവള്‍ ജെംബോബ്‌സ് ക്രാഫ്റ്റ്‌സ് എന്ന പേരില്‍ ഒരു കരകൗശല ബിസിനസ് ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ അധിക വരുമാനത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. ഇന്നു കരകൗശല ബിസിനസ് ഒരു ഹോബിയായി മാറി. വലിയ വരുമാനം ബിസിനസ് നല്‍കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവായിരുന്നു ഈ മാറ്റത്തിനു കാരണം. അങ്ങനെ സമയമില്ലാത്ത മറ്റുള്ളവര്‍ക്കായി ജെമ തന്റെ സമയം ചെലവഴിക്കാന്‍ തുടങ്ങി.

ആളുകള്‍ മാര്‍ക്കറ്റ് ഗവേഷണം, സര്‍വേകള്‍, രഹസ്യ ഷോപ്പിങ്, ഇ- ബേയില്‍ കാര്യങ്ങള്‍ ലിസ്റ്റുചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ജെമ്മയെ തേടിയെത്താന്‍ തുടങ്ങി. മറ്റുള്ളവരെ പോലെ മുഴുവന്‍ സമയ ജോലിയും, പരിമിതികളും തന്നെ ബാധിക്കുന്നില്ലെന്ന് ഈ യുവതി പറയുന്നു. ആവശ്യക്കാര്‍ കൂടിയതോടെ ജെമ്മ സെലക്ടീവായി. ഇന്നു ഫോക്കസ് ഗ്രൂപ്പുകളിലും, ക്യാറ്റ് സിറ്റിങ്ങിലുമാണ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

പ്രതിമാസം ഇതുവഴി മാത്രം 1,000 പൗണ്ട് (ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ) സമ്പാദിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഇതിനു പുറമേ മറ്റുള്ളവര്‍ക്കായുള്ള ഷോപ്പിങ്ങുകളും, സര്‍വേകളും വഴി പ്രതിമാസം 400 പൗണ്ടും (ഏകദേശം 40,000 രൂപ) സമ്പാദിക്കുന്നു. വരുമാന വഴികളില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും എങ്ങനെ പോയാലും മാസം രണ്ടു ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. ചില മാസങ്ങളില്‍ 2,000 പൗണ്ട് എന്നത് 2,500 പൗണ്ട് വരെ ഉയരാറുണ്ടെന്നും ജെമ്മ കൂട്ടിച്ചേര്‍ത്തു.

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം വരുമാനം വര്‍ധിപ്പിക്കാന്‍ വലിയ തോതില്‍ സഹായിച്ചെന്നു ജെമ്മ കൂട്ടിച്ചേര്‍ത്തു. വെബ്‌സൈറ്റുകള്‍, റഫറലുകള്‍, മൃഗങ്ങളുടെ സിറ്റിങ്, സര്‍വേ ആപ്പുകള്‍, മിസ്റ്ററി ഷോപ്പിങ്, എസ്റ്റേറ്റ് ഏജന്‍സി, ഫോക്കസ് ഗ്രൂപ്പുകള്‍, മാര്‍ക്കറ്റ് ഗവേഷണം, ബ്ലോഗിങ്, ഡിജിറ്റല്‍ വില്‍ക്കല്‍ എന്നിവയും പണം സമ്പാദിക്കാനുള്ള പുതിയ വഴികളാണെന്ന് അവര്‍ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.