- Trending Now:
38 വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ ശിവാജി പാർക്കിൽ രണ്ട് കൂട്ടുകാർ ചേർന്ന് മനോഹരമായി ക്രിക്കറ്റ് കളിക്കുവാൻ ആരംഭിച്ചു. അവരുടെ കളി വളരെ മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ അവിടെ വരുന്ന എല്ലാ ആളുകളും അവരുടെ ആ കളിയെ പ്രശംസിച്ചിരുന്നു. അങ്ങനെ അവർ ഒരുമിച്ച് ചേർന്ന് ക്രിക്കറ്റ് കഴിക്കുവാൻ തുടങ്ങി എന്ന് മാത്രമല്ല ആ കുട്ടികൾ ഒരുമിച്ച് 688 എന്ന ഉയർന്ന സ്കോർ ഒരുമിച്ച് നേടുകയും ചെയ്തു. അവരുടെ മനോഹരമായ കളിയെ എല്ലാവരും പ്രശംസിച്ചു. അങ്ങനെ അവർ പല പല ടീമുകളിൽ ഒരുമിച്ചു കളിക്കുവാൻ തുടങ്ങി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവസാനം ദേശീയ തലത്തിലും അവർ ഒരുമിച്ചു കളിക്കുവാൻ ആരംഭിച്ചു. രണ്ടുപേരുടെ കളിയും വളരെ മനോഹരമായിരുന്നു എന്ന കാര്യത്തിൽ ആർക്കും യാതൊരുവിധ തർക്കവും ഉണ്ടായിരുന്നില്ല.
ആ കുട്ടികൾ വളർന്നു ദേശീയതലത്തിൽ വളരെ മികച്ച കളിക്കാരായി മാറി. അതിൽ ഒരാൾ മറ്റേ കൂട്ടുകാരനെ കാലും മികച്ച കളിക്കാരനായി മാറി മറ്റേ കളിക്കാരൻ മോശമായിരുന്നു എന്നല്ല പറഞ്ഞത് അതിൽ കുറച്ചുകൂടി മികച്ചത് ഒരു സുഹൃത്തായിരുന്നു. അങ്ങനെ അവർ രണ്ടുപേരും മികച്ച കരിയർ സൃഷ്ടിച്ചു. രണ്ടുപേരും കളിക്കാൻ വേണ്ടി മികച്ച പ്രാക്ടീസ് ദിവസവും രാവിലെ ചെയ്യുമായിരുന്നു. അവർ ക്രിക്കറ്റ് കളിയെ വളരെയധികം പ്രണയിച്ചിരുന്നു. ഇതിൽ ഒരാൾ കളിയെകാൽ മറ്റുപല ലഹരിയെയും കൂടുതൽ പ്രണയിച്ചു തുടങ്ങി. എല്ലാദിവസവും വൈകുന്നേരം പാർട്ടികൾക്ക് പോവാൻ തുടങ്ങി കളിയിലുള്ള ശ്രദ്ധ കുറയുകയും ചെയ്തു. പിന്നീട് ആ കളിയിൽ ശ്രദ്ധിക്കാതെ മറ്റു പലതിലും ശ്രദ്ധ കേന്ദ്രീകരിച്ച കൂട്ടുകാരന്റെ കളിയിലെ പ്രതിഭ നഷ്ടപ്പെട്ട് വരുന്നതായി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ അയാൾ ദേശീയ ടീമിൽ നിന്നും പുറന്തള്ളപ്പെട്ടു. പക്ഷേ മറ്റേയാൾ കളിയിൽ മാത്രം ശ്രദ്ധിക്കുകയും മികച്ച കളിക്കാരൻ ആവുകയും ലോകപ്രശസ്തനായ ഒരാളായി മാറുകയും ചെയ്തു.
ഇപ്പോൾ ഏതാണ്ട് 38 വർഷം കഴിഞ്ഞ് നിൽക്കുമ്പോൾ പ്രതിഭയുള്ള ആൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന പേര് നേടി. അതേസമയം വളരെ മികച്ച പ്രതിഭ ഉണ്ടായിരുന്നിട്ടും മറ്റേ ആൾ ഒരു മഹാരോഗിയായി മാറി. അയാളുടെ മദ്യപാനശീലം കൊണ്ട് മറ്റു സ്വഭാവ ദൂഷ്യങ്ങൾ കൊണ്ട് അയാൾ ഒരു രോഗിയായി മാറി. ഈ പറഞ്ഞത് ആരെക്കുറിച്ചാണ് എന്ന് എല്ലാവർക്കും അറിയാം. സച്ചിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ വിനോദ് കാംബ്ലിയെ കുറിച്ചാണ്. ഇതിൽ ഒരാൾ അച്ചടക്കത്തോടെ തന്റെ പ്രവർത്തിയിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നു മറ്റേയാൾ ക്രിക്കറ്റിനേക്കാളും ദുശീലങ്ങളെ പ്രണയിച്ചു ആ ദുശ്ശീലം അയാൾക്ക് കളിയിൽ കഴിവുണ്ടായിരുന്നിട്ട് കൂടി അയാളുടെ ജീവിതം തന്നെ നശിപ്പിച്ചു.
ഒരു വ്യക്തിക്ക് കഴിവ് മാത്രം പോരാ അച്ചടക്കം കൂടിയുണ്ടെങ്കിൽ മാത്രമേ ജീവിതവിജയം നേടുവാൻ സാധിക്കുകയുള്ളൂ. കഴിവുകൊണ്ട് കുറച്ചുദിവസം പെർഫോം ചെയ്യാൻ സാധിക്കുമായിരിക്കും പക്ഷേ ദീർഘകാലം നിലനിൽക്കണമെങ്കിൽ നിങ്ങൾക്ക് വ്യക്തിപരമായ അച്ചടക്കം വളരെ അത്യാവശ്യമാണ്. മലയാളത്തിലെ മികച്ച ഒരു സിനിമ അഭിനേതാവാണ് കലാഭവൻ മണി. മനോഹരമായ പാട്ടുപാടുകയും നന്നായി അഭിനയിക്കുകയും ആളുകളെ സഹായിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മദ്യപാനശീലം കൊണ്ട് മാത്രം ജീവിതം അവസാനിപ്പിക്കേണ്ടതായി വന്നു.
ദുശ്ശീലങ്ങൾ കൊണ്ട് ജീവിത നഷ്ടപ്പെട്ട ഒരുപാട് പ്രതിഭകൾ നമുക്ക് ചുറ്റുമുണ്ട്. എന്തുണ്ടായിരുന്നിട്ടും അച്ചടക്കം എന്ന മഹത്തായ ക്വാളിറ്റി നിങ്ങൾക്കില്ല എങ്കിൽ ജീവിതത്തിന് വലിയ വിജയങ്ങൾ ഉണ്ടാകില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കുന്ന വലിയ ഒരു പാഠം. ഒരാൾക്ക് ഒരേസമയം ഒരുപാട് കാര്യങ്ങളിൽ വിജയിക്കുവാൻ സാധിക്കില്ല. പക്ഷേ തന്റെ കഴിവും മനസ്സിലാക്കി ആ കാര്യം ചെയ്തു കൊണ്ടേയിരുന്നാൽ തീർച്ചയായും വിജയം അയാൾക്ക് ലഭിക്കും. തന്റെ കഴിവ് എന്താണെന്ന് മനസ്സിലാക്കി അതിനു വേണ്ടി ശക്തമായി പ്രവർത്തിക്കുക എന്നതാണ് ചെയ്യേണ്ടത്. പലപ്പോഴും നിങ്ങൾ ചെയ്യാത്ത കാര്യവും ഇതാണ്.
ചെറിയ ചെറിയ അച്ചടക്കങ്ങളാണ് ജീവിതവിജയം കൊണ്ടുവരുന്നത്. കൃത്യമായി എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുക നിങ്ങളുടെ ജോലിയിൽ മുഴുകുക മറ്റു കാര്യങ്ങളൊന്നും അന്വേഷിക്കാതെ നിങ്ങളുടെ പ്രവർത്തിയിൽ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ഒന്നും ശ്രദ്ധിക്കാതെ നിങ്ങളുടെ പ്രവർത്തിയിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകണം. അച്ഛനുള്ളപ്പോൾ അടങ്ങിയിരിക്കേണ്ടതല്ല അച്ചടക്കം സ്വയം സൃഷ്ടിക്കേണ്ടതാണ്. മറ്റുള്ളവരുടെ പ്രേരണകൊണ്ടോ പേടിച്ചോ അല്ല നിങ്ങൾ അച്ചടക്കം പാലിക്കേണ്ടത് സ്വയം ബോധ്യപ്പെട്ട തന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട് ആ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി നിശബ്ദമായി തന്റെ മുഴുവൻ ശക്തിയോടുകൂടി പ്രവർത്തിക്കുകയാണ് ശരിയായ അച്ചടക്കം എന്ന് പറയുന്നത്. വിജയികളായ എല്ലാവരും ഇത് പാലിച്ചവർ ആയിരിക്കും. നിങ്ങൾക്കും വിജയി ആകുവാൻ ഈ അച്ചടക്കം ഒന്നും മാത്രം മതി. അതുകൊണ്ട് അച്ചടക്കത്തിന്റെ മഹത്വവും മനസ്സിലാക്കി നിങ്ങളുടെ ജീവിതത്തിലേക്കും ഇത് കൊണ്ടുവരുന്നതിനു വേണ്ടി എല്ലാവരും ശ്രമിക്കണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.