- Trending Now:
കൊച്ചി: വാർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ അവതരിപ്പിച്ചു. ക്രിസ്റ്റഫർ നോളന്റെ നിരൂപക പ്രശംസ നേടിയ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമാറ്റിക് പൈതൃകത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും അപൂർവ സംയോജനത്തിന് ജീവൻ നൽകുന്ന ഒരു പ്രൊഡക്ഷൻ കാറാണിത്.
79 കെഡബ്ല്യൂഎച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ബാറ്റ്മാൻ പതിപ്പിൽ കസ്റ്റം സാറ്റിൻ ബ്ലാക്ക് നിറത്തിലാണ് വാഹനത്തിന്റെ പുറം ഡിസൈൻ. മുൻവാതിലുകളിൽ ഇഷ്ടാനുസൃത ബാറ്റ്മാൻ ഡെക്കൽ, ആർ 20 അലോയ് വീലുകൾ, ആൽക്കെമി ഗോൾഡ്-പെയിന്റ് ചെയ്ത സസ്പെൻഷനും ബ്രേക്ക് കാലിപ്പറുകൾ, 'ബിഇ 6 * ദി ഡാർക്ക് നൈറ്റ്, ലിമിറ്റഡ് എഡിഷൻ ബാഡ്ജിംഗ്, തുടങ്ങിയവയാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്.
ഹബ് ക്യാപ്സ്, മുന്നിലെ ക്വാർട്ടർ പാനലുകൾ, പിൻ ബമ്പർ, വിൻഡോകളിലും പിൻ വിൻഡ്ഷീൽഡുകളിലും ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ കാണുന്നതുപോലെ വവ്വാലിന്റെ ചിഹ്നം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം ഉള്ള ഇൻഫിനിറ്റി റൂഫ്, നൈറ്റ് ട്രെയിൽ - ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം ലോഗോ പ്രൊജക്ഷനോടുകൂടിയ കാർപെറ്റ് ലാമ്പുകൾ, പിൻവാതിൽ ക്ലാഡിംഗിൽ 'ബാറ്റ്മാൻ എഡിഷൻ' സിഗ്നേച്ചർ സ്റ്റിക്കർ എന്നിവയും വാഹനത്തിലുണ്ട്.
ഡാഷ്ബോർഡിൽ നമ്പറോടി കൂടിയുള്ള ആൽക്കെമി ഗോൾഡ് ബാറ്റ്മാൻ എഡിഷൻ പ്ലാക്ക്, ഡ്രൈവർ കോക്ക്പിറ്റിന് ചുറ്റും ബ്രഷ് ചെയ്ത സ്വർണ്ണ നിറത്തിലുള്ള ഹാലോ ഉള്ള ചാർക്കോൾ ലെതർ ഇൻസ്ട്രുമെന്റ് പാനൽ, സമ്പന്നവും സ്പർശന പരവുമായ അനുഭവത്തിനായി സ്വർണ്ണ സെപിയ ആക്സന്റ് സ്റ്റിച്ചിംഗും സംയോജിത ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലവും ഉള്ള സ്വീഡ്, ലെതർ അപ്ഹോൾസ്റ്ററി, സ്വർണ്ണ നിറത്തിലുള്ള സ്റ്റിയറിംഗ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആൽക്കെമി സ്വർണ്ണ നിറത്തിലുള്ള ഡീറ്റെയിലിംഗ് ഉള്ള കസ്റ്റം കീ ഫോബ് തുടങ്ങിയവയാണ് ഇന്റീരിയർ ഡിസൈൻ ഘടകങ്ങൾ.
'ബൂസ്റ്റ്'' ബട്ടൺ, സീറ്റുകൾ, ഇന്റീരിയർ ലേബലുകൾ എന്നിവിടങ്ങളിൽ ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം പതിപ്പിച്ചിട്ടുണ്ട്. പാസഞ്ചർ ഡാഷ്ബോർഡ് പാനലിലുടനീളം പിൻസ്ട്രൈപ്പ് ഗ്രാഫിക്കും ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലവുമുണ്ട്. ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയിൽ ബാറ്റ്മാൻ എഡിഷൻ ബ്രാൻഡിംഗും സ്വാഗത ആനിമേഷനോടുകൂടിയ റേസ് കാർ പ്രചോദിത ഓപ്പൺ സ്ട്രാപ്പുകളുണ്ട്. ബാറ്റ്മാൻ പ്രചോദനം ഉൾക്കൊണ്ട ബാഹ്യ എഞ്ചിൻ ശബ്ദങ്ങളും സജ്ജീകരിക്കാനാകും.
2025 ഓഗസ്റ്റ് 23ന് ബുക്കിംഗും സെപ്റ്റംബർ 20 അന്താരാഷ്ട്ര ബാറ്റ്മാൻ ദിനത്തിൽ വാഹനത്തിന്റെ വിതരണവും ആരംഭിക്കും.
'ബിഇ 6 എപ്പോഴും ധൈര്യത്തെയും മുന്നോട്ടുള്ള ചിന്തയെയും കുറിച്ചുള്ള വാഹനമാണെന്നും ബാറ്റ്മാൻ പതിപ്പിലൂടെ, ഞങ്ങൾ കൂടുതൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതായും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിലെ ഓട്ടോ & ഫാം സെക്ടറുകളുടെ ചീഫ് ഡിസൈൻ & ക്രിയേറ്റീവ് ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു. തലമുറകളെ മറികടക്കുന്ന ബാറ്റ്മാന്റെ ആകർഷണീയത, കോമിക് പുസ്തകങ്ങൾ, ആനിമേറ്റഡ് പരമ്പരകൾ മുതൽ ബ്ലോക്ക്ബസ്റ്റർ സിനിമകൾ വരെ, പതിറ്റാണ്ടുകളായി ഒരു സാംസ്കാരിക ചിഹ്നമായി ഈ കഥാപാത്രം തുടരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആരാധിക്കുന്ന ബാറ്റ്മാൻ ബുദ്ധിശക്തി, വൈദഗ്ദ്ധ്യം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ബിഇ 6 ന്റെ ബാറ്റ്മാൻ പതിപ്പ് ആരാധകർക്ക് പുത്തൻ ഉണർവ് നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റ്മാൻ ഒരു പോപ്പ്-കൾച്ചർ ഐക്കൺ മാത്രമല്ലെന്നും അദ്ദേഹം നവീകരണം, പ്രതിരോധശേഷി, അതിരുകൾ കടക്കാനുള്ള ഒരു വിട്ടുവീഴ്ചയില്ലാത്ത ഡ്രൈവ് എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും വാർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സ്, എപിഎസി സീനിയർ വൈസ് പ്രസിഡന്റ് വിക്രം ശർമ്മ പറഞ്ഞു. ഈ ലിമിറ്റഡ് എഡിഷൻ ശ്രേണി ഉപയോഗിച്ച്, ഇന്ത്യയിലെ ആരാധകർക്ക് ഇപ്പോൾ അവർ വാഹനമോടിക്കുമ്പോഴെല്ലാം ബാറ്റ്മാന്റെ ആവേശം അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റ്മാന് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ പങ്കാളിത്തം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ആ അഭിനിവേശത്തെ ജീവസുറ്റതാക്കുന്നുവെന്ന് വാർണർ ബ്രദേഴ്സ് ഡിസ്കവറി സൗത്ത് ഏഷ്യയിലെ കൺസ്യൂമർ പ്രോഡക്ട്സ് സീനിയർ ഡയറക്ടർ ആനന്ദ് സിംഗ് പറഞ്ഞു. ബാറ്റ്മാന്റെ കാലാതീതമായ ആകർഷണത്തെ ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവിയുമായി സംയോജിപ്പിച്ചുകൊണ്ട് അത്യാധുനിക സാങ്കേതിക വിദ്യയ്ക്കും ലോകോത്തര കഥപറച്ചിലിനുമുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഉൽപ്പന്നമാണ് തങ്ങൾ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.