- Trending Now:
കേരളത്തില്‍ റോക്കറ്റ് വേഗത്തില്‍ ഇറച്ചിക്കോഴി വില ഉയരുന്നു.കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി.കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകള്‍ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നു.
രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു.സാധാരണ ചൂട്കാലമായ മാര്‍ച്ച്-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് വിലയും ഡിമാന്റും കുറയുകയാണ് പതിവ്.ഇത്തവണ ചൂട് ഉയരുന്നതു പോലെ ചിക്കനും വില കുതിക്കുകയാണ്.
ഇറച്ചിയ്ക്കും അലങ്കാരത്തിനും ആവശ്യക്കാര്‍; മികച്ച വരുമാനത്തിന് ഇതുമതി
... Read More
കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്.
ഇറച്ചിക്കോഴി-മുട്ടക്കോഴി-ആട് വളര്‍ത്തലില്‍ പരിശീലനമൊരുക്കി സെന്‍ട്രല്‍ ഹാച്ചറി... Read More
മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്.കോഴിവില ഉയര്‍ന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ് ഹോട്ടല്‍ ഉടമകളും.
കേരളത്തില്‍ മാത്രമല്ല കോഴിയിറച്ചി ഉത്പാദനത്തില്‍ മുന്നിലുള്ള തമിഴ്‌നാട്ടിലും ആന്ധ്രയിലും വരെ വില കുതിച്ചുയരുകയാണ്.കിലോയ്ക്ക് രണ്ട് അയല്‍ സംസ്ഥാനങ്ങളിലും വില 160 രൂപയ്ക്ക് മുകളിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്ധ്രയില്‍ ഡ്രെസ് ചെയ്ത ചിക്കന് കഴിഞ്ഞദിവസം കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.