Sections

മരുന്നു കമ്പനികള്‍ക്ക് മറുമരുന്നുമായി കേന്ദ്ര സര്‍ക്കാര്‍

Tuesday, Jul 26, 2022
Reported By MANU KILIMANOOR

മരുന്നു കമ്പനികളുമായുള്ള യോഗത്തിന് ശേഷം അന്തിമ തീരുമാനം


മരുന്നു കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുന്നത് പോലെ വില ഈടാക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള മരുന്നുകളുടെ വിലയാവും കുറക്കുക. ഇതുസംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്.

ചില മരുന്നുകളുടെ വില 70 ശതമാനം വരെ കുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരുന്നുകളുടെ ഉയര്‍ന്ന വ്യാപാര മാര്‍ജിന് പരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാറിന് പദ്ധതിയുണ്ട്. ജൂലൈ 26ന് ഫാര്‍മ്മ കമ്പനികളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവില് വില്‍ക്കുന്നത് എന്നതിന്റെ കണക്ക് സര്‍ക്കാര്‍ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നില്‍വെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.