- Trending Now:
കൊച്ചി: ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ സാമ്പത്തിക വർഷം 19,581 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.വാർഷികാടിസ്ഥാനത്തിൽ10.1 ശതമാനം വളർച്ചയാണിതു കാണിക്കുന്നത്. ബാങ്കിൻറെ ആഗോള ബിസിനസ് 27 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലു പിന്നിട്ടതായും 2025 മാർച്ച് 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
അറ്റ പലിശ വരുമാനം 2.1 ശതമാനം വളർച്ച രേഖപ്പെടുത്തി 45,659 കോടി രൂപയായി. പലിശ ഇതര വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14.8 ശതമാനം വാർഷിക വളർച്ചയോടെ 16,647 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിൻറെ പ്രവർത്തന ലാഭം 4.7 ശതമാനം വർധനവോടെ 32,435 കോടി രൂപയിലെത്തി. ബാങ്കിൻറെ ആഗോള വായ്പകൾ 12.8 ശതമാനം വളർച്ച കൈവരിച്ചപ്പോൾ ആഭ്യന്തര വായ്പകൾ 13.7 ശതമാനം വർധനവാണു രേഖപ്പെടുത്തിയത്. റീട്ടെയിൽ വായ്പകളാണ് ഇതിൽ പ്രധാന പങ്കു വഹിച്ചത്.
ആവശ്യമായ അംഗീകാരങ്ങൾക്കു വിധേയമായി ബാങ്കിൻറെ ഡയറക്ടർ ബോർഡ് 418 ശതമാനം ലാഭവിഹിതവും ശുപാർശ ചെയ്തിട്ടുണ്ട്. ബാങ്കിൻറെ ആകെ എൻപിഎ 12.6 ശതമാനം കുറവു രേഖപ്പെടുത്തി 27,835 കോടി രൂപയിലെത്തി.
ബാങ്ക് ഓഫ് ബറോഡ 2024-25 സാമ്പത്തിക വർഷത്തെ നാലാം ത്രൈമാസത്തിൽ 5,048 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. തൊട്ടുമുൻവർഷത്തെ ഇതേകാലയളവിലെ 4,886 കോടി രൂപയേക്കാൾ 3.3 ശതമാനം വളർച്ച നേടി. അറ്റ പലിശ വരുമാനം 6.6 ശതമാനം കുറഞ്ഞ് 11,020 കോടി രൂപ രേഖപ്പെടുത്തി. പലിശ ഇതര വരുമാനം 24.3 ശതമാനം വളർച്ചോടെ 5,210 കോടി രൂപയിലും എത്തിയിട്ടുണ്ട്. നാലാം ത്രൈമാസത്തിലെ ബാങ്കിൻറെ പ്രവർത്തന ലാഭം 0.3 ശതമാനം വർധനവോടെ 8,132 കോടി രൂപയിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.