Sections

സിമന്റ് വ്യവസായം അടിമുടി കീഴടക്കാനൊരുങ്ങി അദാനി

Monday, Oct 10, 2022
Reported By admin
adani

ഏകദേശം 5000 കോടി രൂപയായിരിക്കും കരാര്‍ തുക

 

അംബുജ സിമന്റ്‌സും എസിസി സിമന്റ്‌സും ഏറ്റെടുത്തതിന് പിന്നാലെ സിമന്റ് വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്താന്‍ മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്താന്‍ ഒരുങ്ങി ശതകോടീശ്വരന്‍ ഗൗതം അദാനി. ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് നിര്‍മാണ യൂണീറ്റിനെ അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവയില്‍ ഏതെങ്കിലും ഒരു കമ്പനിയിലൂടെയാകും പുതിയ ഏറ്റടുക്കല്‍ നടത്തുക. 

ഏകദേശം 5000 കോടി രൂപയായിരിക്കും കരാര്‍ തുക. നിലവില്‍ ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ കട ബാധ്യത കുറയ്ക്കാനാണ് ഈ വില്പന എന്നാണ് സൂചന. ജയ്പീ സിമന്റ്, ബുലന്ദ്, മാസ്റ്റര്‍ ബില്‍ഡര്‍, ബുനിയാദ് എന്നീ സിമന്റ് ബ്രാന്‍ഡുകളാണ് നിലവില്‍ ജയ്പീ ഗ്രൂപ്പിന് കീഴിലുള്ളത്. ഏകദേശം  രണ്ട് ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള മധ്യപ്രദേശിലെ  നിര്‍മാണ യൂണീറ്റും മറ്റ് ആസ്തികളും ജയ്പീ ഗ്രൂപ് വില്‍ക്കും. 

ജയ്പീ ഗ്രൂപ്പോ അദാനി ഗ്രൂപ്പോ ഇതുവരെ ഈ ഏറ്റെടുക്കല്‍ കരാറിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കരാറിനെ കുറിച്ചുള്ള പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. ഈ ഏറ്റെടുക്കലിലൂടെ  സിമന്റ് വ്യവസായത്തില്‍ ആധിപത്യം നേടാന്‍ അദാനി ഗ്രൂപ്പിനായിരിക്കും. അംബുജ സിമന്റ്‌സിന്റെയും എസിസി സിമന്റ്‌സിന്റെയും ഉത്പാദനത്തില്‍ ഇരട്ടി വര്‍ദ്ധനയാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 

പ്രതിവര്‍ഷ സിമന്റ് ഉല്‍പ്പാദന ശേഷി അഞ്ച് വര്‍ഷം കൊണ്ട് 140 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്തുകയാണ് അദാനിയുടെ ലക്ഷ്യം.  അംബുജ, എസിസി എന്നീ കമ്പനികള്‍ ചേര്‍ന്ന് നിലവില്‍ 67.5 മെട്രിക് ടണ്‍ സിമന്റ് ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ഗണ്യമായ വര്‍ധന ഇതില്‍ ഉണ്ടായേക്കും
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.