- Trending Now:
അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക കാര്യങ്ങളുമായി മുന്നോട്ടു പോകാന്‍ ഒരു കമ്മീഷന്‍ രൂപീകരിക്കുമെന്ന് താലിബാന്‍ ഉപ പ്രധാനമന്ത്രി അബ്ദുള്‍ സലാം ഹനഫിയുടെ പ്രഖ്യാപനം. കസ്റ്റംസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാനും കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹനഫിവാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിര്‍ണായകമാണെന്ന് വിവരിച്ചുകൊണ്ട് വിപണികളിലെ ഉയര്‍ന്ന വിലയും അസംസ്‌കൃത വസ്തുക്കളുടെ കുറവും സംബന്ധിച്ചായിരുന്നു ഹനഫിയുടെ പ്രസ്താവന. താലിബാന്‍ രാജ്യത്തെ ഈ അവസ്ഥയില്‍ നിന്ന് കരകയറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹനഫി പറയുന്നു.
സംരംഭം തുടങ്ങിയിട്ട് ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ വിപണിയില്‍ ഗതി പിടിക്കില്ല
... Read More
കമ്മീഷന്‍ രാജ്യത്തെ വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റംസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും, സ്വകാര്യ ബാങ്കുകളുടെയും ബിസിനസുകളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിനും, വരുന്ന ശൈത്യകാലത്ത് അസംസ്‌കൃത വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും, വിദേശ പണമയക്കുന്നതിലൂടെ പണം കൈമാറുന്നതിനും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും കമ്മീഷന്‍ മേല്‍നോട്ടം വഹിക്കും.
ഓഗസ്റ്റ് 15 മുതല്‍ വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയെക്കുറിച്ച് ആളുകള്‍ പരാതിപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയുടെ അനന്തരഫലങ്ങളെക്കുറിച്ച് ചില അന്താരാഷ്ട്ര സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം താലിബാന്റെ അഫ്ഗാനിസ്ഥാനിലെ ആധിപത്യത്തോടെ വനിത സംരംഭകരുടെ ഭാവിയാണ് ഇരുട്ടിലായത്.
എന്താണ് ഓഹരി വിപണി? എന്താണ് ഓഹരി വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ ? അറിയാം... Read More
നിലവില്‍ താലിബാന്‍ സ്ത്രീകളെ പൊതു-സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യാന്‍ വിലക്കിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ബിസിനസ് ചെയ്യാന്‍ വനിതകള്‍ ഭയപ്പെടുന്നു.ചെറുതും വലുതുമായ ബിസിനസുകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിഞ്ഞ സര്‍ക്കാരിലെ സ്ത്രീകള്‍ക്ക് കാര്യമായ നേട്ടങ്ങളുണ്ടായിരുന്നു.
അഫ്ഗാന്‍ വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് (AWCCI) അനുസരിച്ച്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രണ്ടായിരത്തിലധികം ബിസിനസ്സ് വനിതകള്‍ രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. AWCCI യുടെ അഭിപ്രായത്തില്‍, അവര്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ അളവില്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഈ ബിസിനസ്സ് സ്ത്രീകള്‍ ഇപ്പോള്‍ ജോലി നിര്‍ത്തി അല്ലെങ്കില്‍ അവരുടെ ബിസിനസ്സുകളില്‍ പുരുഷന്മാരില്‍ നിന്ന് സഹായം തേടാന്‍ നിര്‍ബന്ധിതരായി.
ക്രിപ്റ്റോ വിപണിയില്‍ നിക്ഷേപത്തിന് യോഗ്യതയില്ലാത്ത ചിലരുണ്ട്...
... Read More
ചില സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുകയും താലിബാന്‍ പുരുഷ ജീവനക്കാരോട് ജോലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും വനിതാ ജീവനക്കാര്‍ക്ക് അത് അനുവദിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വനിതാ ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.അതൊടൊപ്പം താലിബാന്റെ മന്ത്രിസഭയില്‍ സ്ത്രീ പങ്കാളിത്തം ഇല്ലാത്തതും.വനിത കാര്യ മന്ത്രാലയത്തെ നീക്കം ചെയ്തതും രാജ്യത്തെ സ്ത്രീകളുടെ ഭാവിയുടെ ഏകദേശ ചിത്രം നല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.