- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസിൻറെ സംയോജിത അറ്റാദായം മുൻ സാമ്പത്തിക വർഷത്തെ 3670 കോടി രൂപയെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ 22 ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷം 4468 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം അറ്റാദായം 17 ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷം 4050 കോടി രൂപയിലെത്തി, മുൻ സാമ്പത്തിക വർഷം ഇത് 3,474 കോടി രൂപയായിരുന്നു.
2024 മാർച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം അറ്റാദായം 17 ശതമാനം വർധിച്ച് 1056 കോടി രൂപയിലെത്തി മുൻ സാമ്പത്തിക വർഷം ഇതേകാലയളവിലിത് 903 കോടി രൂപയായിരുന്നു. 2024 മാർച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തിൽ മുത്തൂറ്റ് ഫിനാൻസിൻറെ പ്രവർത്തന ലാഭം 17 ശതമാനം വർധിച്ച് 1,424 കോടി രൂപയിലെത്തി മുൻ സാമ്പത്തിക വർഷം ഇതേകാലയളവിലിത് 1,216 കോടി രൂപയായിരുന്നു.
മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികൾ മുൻ സാമ്പത്തിക വർഷത്തെ 71,497 കോടി രൂപയെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയോടെ 2024 സാമ്പത്തിക വർഷം 89,079 കോടി രൂപയിലെത്തി. കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികൾ ത്രൈമാസത്തിൽ 8 ശതമാനമാണ് വർധിച്ചത്. മുത്തൂറ്റ് ഫിനാൻസ് മാത്രം കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികൾ 20 ശതമാനം വാർഷിക വളർച്ചയോടെ 75827 കോടി രൂപ എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി.
വായ്പാ ആസ്തികൾ 2024 സാമ്പത്തിക വർഷത്തിൽ 20 ശതമാനമെന്ന ശക്തമായ വളർച്ചയോടെ 12617 കോടി രൂപയിലെത്തി. സ്വർണ പണയ വായ്പാ ആസ്തികൾ 2024 സാമ്പത്തിക വർഷത്തിൽ 18 ശതമാനം വളർച്ചയോടെ 11003 കോടി രൂപയിലെത്തി.
ഡിസ്നി+ഹോട്ട്സ്റ്റാർ പുതിയ സെൽഫ് സെർവ് പ്ലാറ്റ്ഫോം പുറത്തിറക്കി... Read More
ഗ്രൂപ്പ് 2024 സാമ്പത്തിക വർഷത്തിൻറെ നാലാം ത്രൈമാസത്തിൽ 225 പുതിയ ശാഖകൾ ആരംഭിച്ചു. ബെംഗലൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ, നിസാമാബാദ്, വാറങ്കൽ, കാക്കിനട തുടങ്ങി വിവിധ മേഖലകളിലാണ് ആരംഭിച്ചത്.
തങ്ങൾ കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികൾ 89,000 കോടി രൂപ കടക്കുകയും കമ്പനിയുടെ മാത്രം സംയോജിത വായ്പാ ആസ്തികൾ 75,000 കോടി രൂപ കടക്കുകയും ചെയ്തു. കൈകാര്യം ചെയ്യുന്ന വായ്പകൾ ആകെ 25 ശതമാനം വാർഷിക വളർച്ചയാണു കൈവരിച്ചത്. കമ്പനിയുടെ മാത്രം വായ്പകൾ 20 ശതമാനവും വളർന്നു. സബ്സിഡിയറികളുടെ വായ്പാ ആസ്തികൾ കഴിഞ്ഞ വർഷത്തെ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നത് തങ്ങളുടെ തന്ത്രപരമായ വൈവിധ്യവൽക്കരണ നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു. 20204 സാമ്പത്തിക വർഷത്തിൽ നികുതിക്കു ശേഷമുളള സംയോജിത ലാഭം 22 ശതമാനം വളർച്ചയോടെ 4468 കോടി രൂപയിലെത്തിയെന്ന് ചെയർമാൻ ജോർജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു
നികുതിക്കു ശേഷമുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വർധിച്ച് 4050 കോടി രൂപയിലെത്തി. പുതിയ ഉപഭോക്താക്കൾക്കുള്ള സ്വർണ പണയ വായ്പ ഈ വർഷം 16,415 കോടി രൂപ എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി. സ്വർണ പണയ രംഗത്തെ ഏറ്റവും വിശ്വസനീയ പങ്കാളി എന്ന തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഇതെന്ന് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.