Sections

കേരളത്തിലെ സ്ത്രീകളിൽ അമിത വണ്ണം കൂടുന്നു; ബോധവത്കരണവും, ജീവിതശൈലീ മാറ്റങ്ങളും നൂതന ചികിത്സാ രീതികളും അത്യന്താപേക്ഷിതമെന്ന് വിദഗ്ധർ

Thursday, May 29, 2025
Reported By Admin
Kerala Women Face High Obesity Rates: Health Experts Warn of Long-Term Risks

കൊച്ചി: അന്താരാഷ്ട്ര വനിതാ മാസത്തിൽ കേരളത്തിലെ വനിതകളിലുള്ള അമിത വണ്ണം ഗണ്യമായ തലത്തിൽ ആരോഗ്യ ആശങ്കകൾ ഉയർത്തുകയാണ്. 2023-ലെ കേരള സാമ്പത്തിക റിവ്യൂ പ്രകാരം സംസ്ഥാനത്തെ 38.1 ശതമാനം വനിതകൾ അമിതഭാരം ഉളളവരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ ശരാശരിയിലും ഏറെ ഉയർന്ന നിലയിൽ കേരളത്തിലെ സ്ത്രീകളിൽ 65.4 ശതമാനം പേരിലും അടിവയറിലെ അമിത വണ്ണം അനുഭവപ്പെടുന്നു.

അമിത വണ്ണം എന്നത് സൗന്ദര്യപരമായതോ ജീവിത ശൈലീ വിഷയമായി തള്ളിക്കളയാറുൺ്. മാരകമായതും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉൺാക്കുന്നവയുമാണിതെന്ന് വിദഗ്ദ്ധർ ചൂൺിക്കാട്ടുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഫാറ്റി ലിവർ രോഗം തുടങ്ങിയവ അടക്കമുള്ള ഗൗരവമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഇതുമൂലമുൺാകുന്നു. കുട്ടികളുണ്ടായതിനു ശേഷവും മറ്റും അമിത വണ്ണം മൂലമുള്ള സങ്കീർണതകൾ അനുഭവിക്കുന്നവർക്ക് ശരീര ഭാരം കുറക്കുന്നതിനുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ പര്യാപ്തമാകില്ല.

പ്രധാനമായും സി-സെക്ഷൻ പോലെ അടിവയറിലെ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള സ്ത്രീകൾക്ക് ഡാ വിഞ്ചി പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്റ്റഡ് സർജറി പ്രയോജനപ്രദമാണെന്ന് കൊച്ചി രാജഗിരി ആശുപത്രിയിലെ ബാരിയാട്രിക് സർജറി, ട്രോമ കെയർ, ജനറൽ സർജറി തുടങ്ങിയവയുടെ മേധാവിയുമായ ഡോ. രവി കാന്ത് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.