Sections

ആധാര്‍ ഇല്ലാതെ ജീവിക്കാന്‍ പ്രയാസം; പണം വരാനും കൂടിയേ തീരു

Monday, May 23, 2022
Reported By admin

2014 നവംബര്‍ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്

 

നമ്മുടെ രാജ്യത്ത് ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ഒട്ടുമിക്ക എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ ആവശ്യമാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കു വരെ ആധാര്‍ ഇല്ലാതെ വയ്യെന്നായി.ഇന്ത്യന്‍ പൗരന്‍മാരുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖ കൂടിയാണിത്. ജനിച്ചു വീഴുന്ന കുട്ടികള്‍ക്കു വരെ ഇന്നു ആധാര്‍ ലഭ്യമാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നല്‍കിയ ഈ രേഖ പണം സമ്പാദിക്കാന്‍ സഹായിക്കുമെന്നു നിങ്ങളില്‍ എത്രപേര്‍ക്കറിയാം?

പെന്‍ഷന്‍ ലഭിക്കുന്നതും, പെന്‍ഷന്‍ വേണ്ടതുമായ ഉപയോക്താക്കള്‍ക്ക് അത്യാവശ്യമായ തിരിച്ചറിയല്‍ രേഖയായാണ് ആധാര്‍ കാര്‍ഡ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നോ, മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആധാര്‍ കാര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

2014 നവംബര്‍ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്. പെന്‍ഷന്‍കാര്‍ക്ക് അവരുടെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡ് വഴി ഡിജിറ്റലായി ആക്‌സസ് ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇതുവഴി പെന്‍ഷന്‍കാര്‍ക്ക് അവരുടെ വീടുകളില്‍ നേരിട്ട് പെന്‍ഷന്‍ ലഭിക്കും. അതിനാല്‍ പെന്‍ഷന്‍ ആവശ്യമെങ്കില്‍ ആധാറും നിര്‍ബന്ധമാണ്.

വിവിധ തലത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്കു ആധാര്‍ കാര്‍ഡ് നിര്‍ണായകമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ എല്‍.പി.ജി. സബ്‌സിഡി ലഭിക്കുന്നതിനും, പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ വേണം. ആധാര്‍ നേടിത്തരുന്ന പണമാണിവ.

സ്‌കൂളുകളിലോ കോളേജുകളിലോ പ്രവേശനം നേടുന്നതിനുള്ള ഒരു പ്രധാന രേഖ എന്നതിലുപരി, ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗപ്രദമാണ്. ആധാര്‍ കാര്‍ഡിലെ വിലാസവും ഫോട്ടോയും ബാങ്കുകള്‍ സാധുവായ വിലാസ തെളിവായി കണക്കാക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ആധാര്‍ നല്‍കുന്ന പണമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.