Sections

രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ച് പുതിയ കളിപ്പാട്ട ശ്രേണി അവതരിപ്പിച്ച് ഫൺസ്കൂൾ

Wednesday, Aug 06, 2025
Reported By Admin
Funskool Launches Raksha Bandhan 2025 Toy Collection

ചെന്നൈ: മുൻനിര കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ച് പുതിയ കളിപ്പാട്ട ശ്രേണി പുറത്തിറക്കി.

പ്രത്യേകമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിന്റെ സന്തോഷം നൽകുന്ന ഹാൻഡിക്രാഫ്റ്റ്സ് ഡിഐവൈ റിസ്റ്റ് ബാൻഡ് കിറ്റാണ് ഈ സീസണിലെ താരം.

സൃഷ്ടിപരമായ രൂപത്തിൽ സഹോദര ബന്ധത്തിന്റെ ആഘോഷമാണ് ഡിഐവൈ റിസ്റ്റ് ബാൻഡ് കിറ്റ്. 170 ഊർജ്ജസ്വലമായ ബീഡുകൾ, പ്രീ-കട്ട് മരം ഡയലുകൾ, പെയിന്റ് പേനകൾ, ഭംഗിയുള്ള സ്റ്റിക്കറുകൾ, ഇലാസ്റ്റിക് കോഡുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഈ കിറ്റ്, കുട്ടികളെ അവരുടെ സഹോദരങ്ങൾ, സഹോദരിമാർ, കസിൻസ്, ഉറ്റ സുഹൃത്തുക്കൾ എന്നിവർക്കായി മനോഹരമായ റിസ്റ്റ്ബാൻഡുകൾ രൂപകൽപ്പന ചെയ്യാനും ഇഷ്ടാനുസൃതമാക്കാനും പ്രാപ്തരാക്കും.

ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് സിഇഒ കെ.എ.ഷബീർ പറഞ്ഞു, ''രക്ഷാബന്ധന് മുന്നോടിയായി പുറത്തിറക്കിയ ഒരു ഡസനിലധികം ആകർഷകമായ കളിപ്പാട്ടങ്ങൾ ഞങ്ങളുടെ അവതരിപ്പിക്കുന്നു. അവ കുട്ടികളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്തതും അവരുടെ സർഗ്ഗാത്മകവും വൈജ്ഞാനികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതുമാണ്. പദാവലി, യുക്തി, തിരിച്ചറിയൽ, മനസ്സിലാക്കൽ തുടങ്ങിയ അവശ്യ കഴിവുകൾ വികസിപ്പിക്കാൻ ഈ കളിപ്പാട്ടങ്ങൾ സഹായകരമാണ്.'

ഫിംഗർ പെയിന്റിംഗ് സ്പേസ് എക്സ്പ്ലോറർ, ദ്വാരങ്ങളുള്ള 6 പ്രീ-കട്ട് ഫോം ആകൃതികളുള്ള ഡിഐവൈ ക്രോസ് സ്റ്റിച്ച് കിറ്റ് എന്നിവയും രക്ഷാബന്ധൻ 2025-നുള്ള പ്രത്യേക ആർട്സ് & ക്രാഫ്റ്റ് ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നു.

വുഡ് റേസ് കാർ, വുഡ് ബഗ്ഗി, വുഡ് ട്രക്ക്, ജംബോ ജോയ് ബോക്സ്, 2 ഇൻ 1 സ്നേക്ക്സ് & ലാഡർ ആൻഡ് ലുഡോ കോംബോ, ബിൽഡ് എൻ പ്ലേ - ഹെലികോപ്റ്റർ ആക്ടിവിറ്റി സെറ്റ്, ഷേപ്പ് സോർട്ടർ ഗിയർ ബോക്സ്, കോംബോ പസിൽ സെറ്റ് എന്നിവയാണ് മറ്റു ഓപ്ഷനുകൾ.

ഈ കളിപ്പാട്ടങ്ങളുടെ വില 499 രൂപ മുതൽ 999 രൂപ വരെയാണ്, എല്ലാ പ്രമുഖ കളിപ്പാട്ട സ്റ്റോറുകളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.