Sections

kerala budget 2023: നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി

Friday, Feb 03, 2023
Reported By admin
budget

മെയ്ക്ക് ഇൻ കേരളയുമായി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന ഒട്ടേറെ ഘടകങ്ങൾ കേരളത്തിലുണ്ട്


സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ ബജറ്റിൽ വകയിരുത്തി. വ്യവസായ പാർക്കുകളുടെ  അടിസ്ഥാന സൗകര്യ വികസനത്തിനായി 31.75 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ എൻ ബാല?ഗോപാൽ പറഞ്ഞു. 

കേരള വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡിന് 122.50 കോടി രൂപ വകയിരുത്തി. കെഎസ്‌ഐഡിസി മുഖേന വ്യവസായ വളർച്ചാ കേന്ദ്രങ്ങൾക്ക് 11. 25 കോടി രൂപ. കുറ്റ്യാടിയിലെ നാളികേര വികസന ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പടെ കെഎസ്‌ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ. കിൻഫ്രക്ക് 335.50 കോടി രൂപ. പെട്രോ കെമിക്കൽ വ്യവസായങ്ങളുടെ വികസനത്തിനായി 44 കോടി രൂപ മാറ്റിവെക്കുന്നു. തൊടുപുഴ മുട്ടത്തെ കിൻഫ്രയുടെ സ്‌പൈസസ് പാർക്കിന് 45 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു. 

മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെ പിന്തുണ നൽകും. സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായം നൽകും. മെയ്ക്ക് ഇൻ കേരളയുമായി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന ഒട്ടേറെ ഘടകങ്ങൾ കേരളത്തിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഉല്പാദനരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണർവ്വാണ് എന്നും മന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.