- Trending Now:
കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട 2026 ജൂണിലെ വരിക്കാരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി വോഡഫോൺ ഐഡിയ. ജൂൺ മാസത്തിൽ മാത്രം 41,989 പുതിയ ഉപഭോക്താക്കളെക്കൂടിയാണ് കമ്പനി സംസ്ഥാനത്ത് സ്വന്തമാക്കിയത്. ഇതോടെ കേരളത്തിലെ വി വരിക്കാരുടെ ആകെ എണ്ണം 12,792,244 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്തെ മൊത്തം ടെലികോം വിപണിയുടെ 29.92 ശതമാനം വിഹിതവും വിയുടെ പക്കലാണ്.
നെറ്റ്വർക്ക് വികസനത്തിനും ഉപഭോക്തൃ സേവന മികച്ചതാക്കുന്നതിനുമായി നടത്തുന്ന നിരന്തരമായ നിക്ഷേപങ്ങളാണ് കമ്പനി നടത്തുന്നത്. വർദ്ധിച്ചുവരുന്ന ഡാറ്റാ ഉപഭോഗം കണക്കിലെടുത്ത് നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും വേഗതയേറിയതും വിശ്വസനീയവുമായ നെറ്റ്വർക്ക് അനുഭവം ലഭ്യമാക്കുകയാണ് കമ്പനിയുടെ മുൻഗണന.
ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ ആവശ്യകത മുൻനിർത്തി വി തങ്ങളുടെ 5ജി ശൃംഖല സംസ്ഥാനത്ത് വൻതോതിൽ വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിലെ 51 നഗരങ്ങളിൽ വി 5ജി സേവനം ലഭ്യമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കൊല്ലം, തൃശ്ശൂർ, കോട്ടയം, കണ്ണൂർ, പാലക്കാട് എന്നീ പ്രധാന നഗരങ്ങൾക്ക് പുറമെ പ്രമുഖ മുനിസിപ്പാലിറ്റികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും 5ജി സേവനം ലഭ്യമാക്കി.
കേരളത്തിന് പുറമെ ദേശീയ തലത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. 2026 ജൂണിൽ തുടർച്ചയായ അഞ്ചാം മാസവും ഉപഭോക്താക്കളുടെ എണ്ണത്തിൽ അറ്റവളർച്ച രേഖപ്പെടുത്താൻ വിയ്ക്ക് സാധിച്ചു. ജൂൺ മാസത്തിൽ മാത്രം രാജ്യത്തുടനീളം 1,63,757 പുതിയ ഉപഭോക്താക്കളെയാണ് കമ്പനി ചേർത്തത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി നേടിയ ആകെ ഉപഭോക്താക്കളുടെ എണ്ണം 4,63,129 ആയി ഉയർന്നു.
ജൂൺ മാസത്തിൽ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയ മറ്റ് പ്രധാന ടെലികോം സർക്കിളുകളിൽ യുപി-ഈസ്റ്റിൽ 1,77,245 പേരും, ഗുജറാത്തിൽ 1,11,335 പേരും, കർണാടകയിൽ 63,135 പേരും പുതുതായി വരിക്കാരായി. മഹാരാഷ്ട്രയിൽ 58,493, ഡൽഹിയിൽ 52,613, ഒഡീഷയിൽ 18,885, അസമിൽ 16,757, ബിഹാറിൽ 3,636 എന്നിങ്ങനെയാണ് മറ്റ് സർക്കിളുകളിലെ വരിക്കാരുടെ വർദ്ധനവ്.
വിശദമായ റിപ്പോർട്ട് ഇവിടെ ലഭ്യമാണ്: https://www.trai.gov.in/sites/default/files/2026-07/PR_No104of2026.pdf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.