Sections

യുടിഐ മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ പാസീവ് ഫണ്ടുകൾ അവതരിപ്പിച്ചു

Thursday, Sep 03, 2026
Reported By Admin
UTI Mutual Fund Launches Two New Passive Funds

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ യുടിഐ മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ പാസീവ് ഫണ്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ഇൻഡക്സ് ഫണ്ട് എന്നിവയാണ് പുതിയ സ്കീമുകൾ. ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ടോട്ടൽ റിട്ടേൺസ് ഇൻഡക്സിന്റെ പ്രകടനത്തെ അതേപടി പിന്തുടർന്ന് പ്രവർത്തിക്കുന്ന ഒരു ഓപ്പൺ എൻഡഡ് പദ്ധതിയാണിത്. ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ഇൻഡക്സ് പിന്തുടരുന്ന ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഇടിഎഫ് കൂടിയാണിത്.

രണ്ട് പാസീവ് ഫണ്ടുകളുടെയും പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 11 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാം. ബിഎസ്ഇ500 ടിആർഐ ലിസ്റ്റിലെ ധനകാര്യ സേവനങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്യൂണിക്കേഷൻ, ഓയിൽ & ഗ്യാസ് തുടങ്ങിയ വിവിധ മേഖലകളിലെ മുൻനിര കമ്പനികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്.

ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ടോട്ടൽ റിട്ടേൺസ് ഇൻഡക്സ് ആണ് രണ്ട് ഫണ്ടുകളുടെയും ബെഞ്ച്മാർക്ക്.

ശർവൺ കുമാർ ഗോയൽ (ഫണ്ട് മാനേജർ), ആയുഷ് ജെയിൻ (അസിസ്റ്റന്റ് ഫണ്ട് മാനേജർ), ലോകേഷ് കുൽത്തിയ (അസിസ്റ്റന്റ് ഫണ്ട് മാനേജർ) എന്നിവരാണ് പദ്ധതികൾ കൈകാര്യം ചെയ്യുന്നത്.

യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ഇടിഎഫിന്റെ കുറഞ്ഞ ആരംഭ നിക്ഷേപ തുക 5,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഇതിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

യുടിഐ ബിഎസ്ഇ ഇന്ത്യ സെക്ടർ ലീഡേഴ്സ് ഇൻഡക്സ് ഫണ്ടിന്റെ കുറഞ്ഞ ആരംഭ നിക്ഷേപം 1,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. റഗുലർ, ഡയറക്ട് പ്ലാനുകളിൽ ഗ്രോത്ത് ഓപ്ഷനോടെ ഫണ്ട് ലഭ്യമാകും.

രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രധാന മേഖലകളിലെ മുൻനിര കമ്പനികളുടെ വളർച്ചയിൽ വ്യക്തമായ മാനദണ്ഡങ്ങളോടെ പങ്കാളികളാകാൻ ഈ പാസീവ് ഫണ്ടുകൾ നിക്ഷേപകർക്ക് അവസരമൊരുക്കുമെന്ന് യുടിഐ എഎംസി പാസീവ്, ആർബിട്രേജ് & ക്വാന്റ് സ്ട്രാറ്റജീസ് വിഭാഗം തലവൻ ശർവൺ കുമാർ ഗോയൽ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.