Sections

സാംസ്കാരിക പരിപാടികളിലെ ധനവിനിയോഗം സംസ്ഥാനത്തിന്റെ ദീർഘകാല വികസനത്തിനായുള്ള നിക്ഷേപം - തോമസ് ഐസക്

Sunday, Mar 01, 2026
Reported By Admin
Cultural Spending Is Investment: T M Thomas Isaac

കൊച്ചി: സാംസ്കാരിക പരിപാടികളിലെ ധനവിനിയോഗം കേരളത്തിന്റെ ദീർഘകാല വികസനത്തിനായുള്ള നിക്ഷേപമാണെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പൊതുസമൂഹം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ ബിനാലെയിൽ ആസ്പിൻവാൾ ഹൗസ് പൂർണ്ണമായും ഉൾപ്പെടുത്താത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വാണിജ്യ വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം, സാംസ്കാരിക പ്രാധാന്യമുള്ള പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാനും അവ പൊതുജനങ്ങൾക്കും കലാപരമായ ആവശ്യങ്ങൾക്കും മുൻഗണന നൽകി വിട്ടുനൽകാനും സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഐസക് പറഞ്ഞു.

ബിനാലെയിൽ താൻ കണ്ടുമുട്ടിയ സന്ദർശകരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ളവരാണെന്നത് ഈ ഉദ്യമത്തിന്റെ ആഗോള സ്വാധീനത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമകാലീന കലാലോകത്തെ നൂതന പ്രവണതകളെ പരിചയപ്പെടുത്തിത്തരുന്ന രാജ്യത്തെ മുൻനിര അന്താരാഷ്ട്ര വേദിയായി കൊച്ചി ബിനാലെ മാറിക്കഴിഞ്ഞു.

സമകാലീന കലയ്ക്ക് മാത്രമല്ല, സിനിമ, സംഗീതം, നൃത്തം തുടങ്ങിയ മേഖലകൾക്കും ഇത്തരം സാംസ്കാരിക പരിപാടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ്ജസ്വലമായ സാംസ്കാരിക ഇടങ്ങൾ സംസ്ഥാനത്തിന്റെ മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സ്വത്വത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.