Sections

പീപ്പിൾ-ഫസ്റ്റ് ബ്രാൻഡായി മുത്തൂറ്റ് ഫിൻകോർപ്പ്:അംബിഷൻബോക്സ് എംപ്ലോയി ചോയ്സ് അവാർഡ്സിൽ മൂന്ന് പുരസ്കാരങ്ങൾ

Friday, Jun 13, 2025
Reported By Admin
Muthoot Fincorp Wins 3 Prestigious AmbitionBox Employee Choice Awards 2025

  • മികച്ച റേറ്റിംഗുള്ള ഫിനാൻഷ്യൽ സർവീസസ് കമ്പനി, സ്ത്രീകൾക്കായുള്ള മികച്ച കമ്പനി, മികച്ച റേറ്റിംഗുള്ള വലിയ കമ്പനി എന്നീ ബഹുമതികൾ

കൊച്ചി: 138 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് (എംഎഫ്എൽ- മുത്തൂറ്റ് ബ്ലൂ) 2025ലെ ആംബിഷൻ ബോക്സ് എംപ്ലോയി ചോയ്സ് അവാർഡിൽ മൂന്ന് ബഹുമതികൾ കരസ്ഥമാക്കി. മികച്ച ഫിനാൻഷ്യൽ സർവീസസ് കമ്പനി, സ്ത്രീകൾക്കായുള്ള മികച്ച കമ്പനി, മികച്ച റേറ്റിംഗുള്ള വലിയ കമ്പനി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. കമ്പനിയെക്കുറിച്ചുള്ള ജീവനക്കാരുടെ പ്രതികരണത്തെ ആസ്പദമാക്കിയാണ് അവാർഡുകൾ നിർണയിക്കുന്നത്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ 27,000ലധികം വരുന്ന ജീവനക്കാരെ ഉൾക്കൊള്ളാനും ശാക്തീകരിക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള കമ്പനിയുടെ പ്രതിബദ്ധത വരച്ചുകാട്ടുന്നതാണ് ഈ പുരസ്കാരങ്ങൾ.

ജീവനക്കാരുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയുള്ള ആംബിഷൻ േബാക്സ് എംപ്ലോയി ചോയ്സ് അവാർഡുകൾ നിലവിലുള്ളതും മുൻ ജീവനക്കാരും പങ്കിടുന്ന അവലോകനങ്ങളെയും റേറ്റിംഗുകളെയും മാത്രം ആശ്രയിച്ച് സ്വതന്ത്രവും സുതാര്യവുമായ പ്രക്രിയയിലൂടെയാണ് നിർണ്ണയിക്കുന്നത്. ശക്തമായ ബ്രാൻഡ്, തൊഴിൽ സംസ്കാരം, ഓരോ മേഖലയിലേയും ജീവനക്കാരെ ശക്തിപ്പെടുത്താനുള്ള സ്ഥിരതയുള്ള ശ്രമങ്ങൾ തുടങ്ങിയവ നടപ്പാക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പിന്റെ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.

സാമ്പത്തിക പ്രകടനത്തിൽ മാത്രമല്ല, മറിച്ച് മുത്തൂറ്റ് ഫിൻകോർപ്പിന്റെ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും ശക്തിയിലാണ് തങ്ങളുടെ അടിസ്ഥാനമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.

ജീവനക്കാർക്ക് പ്രഥമ പരിഗണന എന്ന ഫിൻകോർപ്പിന്റെ സംസ്കാരത്തിനും മൂല്യങ്ങൾക്കുമുള്ള നേട്ടമാണ് ഈ മൂന്ന് അവാർഡുകളെന്ന് എംഎഫ്എൽ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സുരേഷ് കുമാർ ശിവരാജ് പറഞ്ഞു. 10,000ലധികം വനിതാ ജീവനക്കാരുള്ള കമ്പനിയെ സ്ത്രീകൾക്കായുള്ള മികച്ച റേറ്റിംഗ് ഉള്ള കമ്പനിയായി അംഗീകരിക്കപ്പെടുന്നത് അവരോടുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ പണയ സ്ഥാപനത്തിൽ നിന്നും സമഗ്ര ധനകാര്യ സ്ഥാപനമായി മാറിയ മുത്തൂറ്റ് ഫിൻകോർപ്പിന് ഇന്ന് ഇന്ത്യയിലാകെ 3,700ലധികം ശാഖകളാണുള്ളത്. ചെറുകിട വ്യവസായ വായ്പകൾ, വാഹന വായ്പ, പണം അയക്കൽ തുടങ്ങിയവയിലൂടെയും നൂതനത്വത്തിന്റെയും വിശ്വാസത്തിന്റെയും സംയോജനത്തിലൂടെയും നഗര - ഗ്രാമപ്രദേശങ്ങളിലേയും വിപുലമായ ഉപഭോക്തൃ സമൂഹത്തെ സേവിക്കുന്നതിനാണ് കമ്പനിയുടെ പ്രതിബദ്ധത.

വിശ്വാസം, ലാളിത്യം, ലഭ്യത എന്നീ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂത്തൂറ്റ് ഫിൻകോർപ്പ്, ധനകാര്യ രംഗത്തെ നവീകരണത്തിന്റെയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും മുന്നേറ്റത്തിനും തുടർച്ചയായി പ്രതിബദ്ധരായിരിക്കുന്നു. ലഭിച്ച അംഗീകാരങ്ങൾ കമ്പനിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ബ്രാൻഡിംഗിലും ഉപഭോക്തൃ വിശ്വാസത്തിലും ആഗോളതലത്തിൽ പരിഗണിക്കപ്പെടുന്ന ഉന്നതതയുടെ പ്രതീകമായ ''സൂപർ ബ്രാൻഡ്'' പദവി മൂത്തൂറ്റ് ഫിൻകോർപ്പിന് ലഭിച്ചതിന്റെ പിന്നാലെയാണ് ഈ അവാർഡും ലഭിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.