- Trending Now:
സേവനങ്ങള്‍ വൈകുന്നതായുള്ള പരാതികള്‍ക്ക് വിരാമമിട്ട് സംസ്ഥാനത്തെ പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു. ഇന്റഗ്രേറ്റഡ് ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) നടപ്പാക്കുന്നതിന്റെ തിരക്കിലാണ് പഞ്ചായത്തുകൾ. 2020 സെപ്റ്റംബറിൽ 154 പഞ്ചായത്തിലും, 2021ൽ 155 പഞ്ചായത്തിലും ഐ.എൽ.ജി.എം.എസ് സജ്ജമാക്കിയിരുന്നു. സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ ലോകത്ത് എവിടെനിന്നും ഉപയോക്താക്കൾക്കു അപേക്ഷകൾ സമർപ്പിക്കാം.
മാതൃ ജ്യോതി പദ്ധതിയിലൂടെ കേരളത്തിലെ അമ്മമാര്‍ക്ക് വര്‍ഷം 24000 രൂപ... Read More
മിക്ക പഞ്ചായത്തുകളും ഓൺലൈൻ സംവിധാനത്തിന്റെ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. തിരക്കേറുന്ന സമയത്ത് സേവനങ്ങൾ തടസപ്പെടുന്നതായി കണ്ടെത്തിയതോടെ സെർവറുകൾ ശകതിപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. ആധാർ അധിഷ്ഠിതമാണ് ഈ സേവനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നത്. അപേക്ഷകളും പരാതികളും വീട്ടിലിരുന്നു തന്നെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സഹായത്തോടെ സമർപ്പിക്കാം. അപേക്ഷ ഫീസും മറ്റു ഫീസുകളും ഓൺലൈൻ ആയി അടയ്ക്കാം. അപേക്ഷയിൻ മേലുള്ള വിശദാംശങ്ങളും ഉപയോക്താക്കൾക്ക് ഓൺലൈനായി തന്നെ അറിയാം. അപേക്ഷകൾ മുൻഗണനാക്രമം അനുസരിച്ചു തീർപ്പാകുന്നു എന്ന് ഉറപ്പാക്കാനും സംവിധാനം സഹായകരമാകും.
അപേക്ഷകൾ മേശപ്പുറത്ത് കെട്ടികിടക്കുന്നതും, ഉദ്യോഗസ്ഥരുടെ അലംഭാവവും പുതിയ സംവിധാനം പരിഹരിക്കും. ഇടപാട് സമയം വേഗത്തിലാക്കാനും സംവിധാനം വഴിയൊരുക്കും. ഉദ്യോഗസ്ഥർക്കും പുതിയ പദ്ധതി നേട്ടമാകും. ബാഹ്യ സമ്മർദങ്ങൾക്കു വഴങ്ങാതെ ജോലികൾ പൂർത്തീകരിക്കാനും, അപേക്ഷകൾ തീർപ്പാക്കാനും സോഫ്റ്റ് വെയർ സഹായിക്കും. പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതിയും അണിയറയിൽ നടക്കുന്നുണ്ട്. ഇതു പ്രാവർത്തികമായാൽ സേവനങ്ങൾ എല്ലാം തന്നെ മെബൈലിലൂടെ ഉപയോക്താക്കളിലെത്തും. സേവനങ്ങൾക്കായി https://citizen.lsgkerala.gov.in/ സന്ദർശിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.