Sections

പഠനത്തോടൊപ്പം വരുമാനവും ഉറപ്പാക്കാന്‍ നൈപുണ്യ പരിശീലനം കേരളത്തില്‍

Wednesday, May 11, 2022
Reported By admin
industry on campus

പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇത് പ്രയോജനംചെയ്യും.ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സംരംഭത്തിലൂടെ ഇതുവരെ പോളി ടെക്നിക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കായി കേരളത്തിലെ 41 പോളിടെക്നിക്കുകളിലായി 692,99,607.95 രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ നൈപുണ്യ പരിശീലനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് പോളിടെക്നിക് ക്യാമ്പസുകളില്‍ ഉല്‍പ്പാദനം നടത്തുകയും അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 'അസാപ്' മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്. 2019ല്‍ ആരംഭിച്ച ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ 41 സര്‍ക്കാര്‍ പോളി ടെക്നിക്കുകളിലായി 6.5 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്.

പാഠ്യപദ്ധതിയ്ക്ക് അനുസൃതമായി ക്യാംപസുകളില്‍ വ്യവസായങ്ങളുടെ യഥാര്‍ത്ഥ മാതൃക സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്കു പ്രായോഗിക അറിവ് ആര്‍ജ്ജിക്കാനുള്ള അവസരമൊരുക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. സി.എല്‍.സി, വെര്‍ട്ടിക്കല്‍ വെല്‍ഡിങ്, ലേസര്‍ കട്ടര്‍, വെല്‍ഡിങ് സ്റ്റേഷന്‍, റോബോട്ടിക്സ് ലാബ് തുടങ്ങിയ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങള്‍, ആധുനിക യന്ത്രങ്ങള്‍ തുങ്ങിയവ പോളി ടെക്നിക്കുകളില്‍ സജ്ജമാക്കി.പഠനത്തോടൊപ്പം തന്നെ തൊഴില്‍പരിശീലനം നല്‍കുകവഴി മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസില്‍ നിന്നുമുള്ള വരുമാനത്തിന്റെ അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ലഭ്യമാക്കുന്നു.പഠനത്തോടൊപ്പം വരുമാനം നേടുന്നതിനൊപ്പം പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ ജോലി ചെയ്തതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിട്ടിറങ്ങാന്‍ പറ്റുമെന്നത് വലിയ നേട്ടമാണ്.

വ്യവസായശാലകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിശീലനവും ഉല്‍പ്പാദനവും മികച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുവാനും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അഭ്യസ്ഥവിദ്യരായവര്‍ക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ കഴിയും വിധമാണ് ഇന്റേണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപ വീതം നല്‍കും. ചുരുങ്ങിയത് ഇത്രയും തുകയോ കൂടുതലോ സ്ഥാപന ഉടമയും നല്‍കണം.


പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇത് പ്രയോജനംചെയ്യും.ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സംരംഭത്തിലൂടെ ഇതുവരെ പോളി ടെക്നിക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കായി കേരളത്തിലെ 41 പോളിടെക്നിക്കുകളിലായി 692,99,607.95 രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.ഗവ. പോളിടെക്നിക്ക് കോളേജ് പാലക്കാട്, ഗവ. പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങല്‍, ഗവ പോളിടെക്നിക്ക് കോളേജ് പെരുമ്പാവൂര്‍ എന്നീ സ്ഥാപനങ്ങള്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പരിപാടിയുടെ ഭാഗമായി സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുകയും അതുവഴി വരുമാനം നേടുകയും ചെയ്തു.34,07,578 രൂപയാണ് ഈ സ്ഥാപനങ്ങളുടെ വരുമാനം. കൂടാതെ 21 ഗവ: പോളി ടെക്നിക്ക് സ്ഥാപനങ്ങളാണ് വിവിധ വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് നിര്‍മ്മാണത്തിന് സജ്ജമായിരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.