- Trending Now:
പൂർണ്ണമായും യാത്രക്കാരെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്.ടിക്കറ്റ് റിസർവേഷൻ ഘട്ടത്തിൽ ആരംഭിക്കുന്നതാണ് റെയിൽവേയോടൊപ്പം ഒരു വ്യക്തിയുടെ യാത്ര. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് റെയിൽവേ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്
റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അടുത്തിടെ ഈ പരിഷ്കാരങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. ടിക്കറ്റ് സംവിധാനം സമർത്ഥവും , സുതാര്യത, കാര്യക്ഷമത, പ്രവേശനക്ഷമത എന്നിവ ഉറപ്പാക്കുന്നതും ആയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രക്കാരുടെ സൗകര്യത്തിനായി ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്രാ അനുഭവം ഈ സംവിധാനം ഉറപ്പാക്കണം.
ചാർട്ടിംഗ്- നിലവിൽ, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത്. ഇത് യാത്രക്കാരുടെ മനസ്സിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അടുത്തുള്ള പ്രദേശത്തുനിന്ന് ട്രെയിൻ കയറാൻ വരുന്ന യാത്രക്കാർക്ക് ഈ അനിശ്ചിതത്വം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും
ഈ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി, പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. 1400 മണിക്കൂറിന് മുൻപ് പുറപ്പെടുന്ന ട്രെയിനുകൾക്കായി, തൊട്ട് മുൻ ദിവസം 2100 മണിക്കൂറിന് തന്നെ ചാർട്ട് തയ്യാറാക്കും.ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രി തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കാൻ ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു.
ഈ നീക്കം വെയിറ്റ്ലിസ്റ്റിലുള്ള യാത്രക്കാരുടെ അനിശ്ചിതത്വം കുറയ്ക്കും. യാത്രക്കാർക്ക് വെയിറ്റ്ലിസ്റ്റിന്റെ തൽസ്ഥിതിയെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ വളരെ മുൻകൂട്ടി ലഭിക്കും. ദീർഘദൂര ട്രെയിനുകളിൽ സഞ്ചരിക്കുന്നതിന്, വിദൂര സ്ഥലങ്ങളിൽ നിന്നോ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നോ സ്റ്റേഷനുകളിൽ എത്തേണ്ട യാത്രക്കാർക്ക് ഇത് പ്രയോജനം ചെയ്യും. വെയിറ്റ്ലിസ്റ്റ് പ്രകാരം ടിക്കറ്റ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ബദൽ ക്രമീകരണങ്ങൾ നടത്തുന്നതിന് ഇത് കൂടുതൽ സമയം നൽകും.
യാത്ര റിസർവേഷൻ സംവിധാനത്തിന്റെ നവീകരണം റെയിൽവേ മന്ത്രി അവലോകനം ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി CRIS ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്
നവീകരിച്ച പുതിയ യാത്ര റിസർവേഷൻ മാതൃക നിലവിലുള്ളതിന്റെ പത്തിരട്ടി സേവനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചടുലവും വിപുലീകൃതവുമായ സംവിധാനമാണ് . ഇത് ടിക്കറ്റ് ബുക്കിംഗ് ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കും. പുതിയ പി ആർ എസ് മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിംഗുകൾ അനുവദിക്കും. അതായത് നിലവിലെ പി ആർ എസിലെ മിനിറ്റിൽ 32,000 ടിക്കറ്റുകൾ എന്നതിൽ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വർദ്ധനയാണ് പുതിയ സംവിധാനത്തിൽ ലഭ്യമാവുക
ടിക്കറ്റ് അന്വേഷണ ശേഷി പത്ത് മടങ്ങ് വർദ്ധിക്കും- അതായത് ഒരു മിനിറ്റിൽ നാലുലക്ഷം അന്വേഷണത്തിൽ നിന്ന് 40 ലക്ഷത്തിലധികം ആയി സാധ്യമാകും.
പുതിയ യാത്ര റിസർവേഷൻ സംവിധാനത്തിൽ ബഹുഭാഷാപരവും ഉപയോക്തൃ-സൗഹൃദവുമായ ബുക്കിംഗ്, അന്വേഷണ പ്ലാറ്റ്ഫോം എന്നിവ ഉണ്ട്.
പുതിയ സംവിധാനത്തിൽ ഉപയോക്താക്കൾക്ക് അവർക്ക് താല്പര്യം ഉള്ള സീറ്റ് തിരഞ്ഞെടുക്കാനും ടിക്കറ്റ് നിരക്ക് കലണ്ടർ കാണാനും കഴിയും. ദിവ്യാംഗർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവർക്കായി സംയോജിത സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും.
2025 ജൂലൈ 1 മുതൽ ഐആർസിടിസി വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ആധാർ അധിഷ്ഠിതമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ അനുമതി നൽകുകയുള്ളു.
കൂടാതെ, 2025 ജൂലൈ അവസാനം മുതൽ തത്കാൽ ബുക്കിംഗുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണവും നടത്തും.
തത്കാൽ ബുക്കിംഗുകൾക്കുള്ള പ്രാമാണീകരണ സംവിധാനം വിശാലമാക്കാൻ റെയിൽവേ മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ആധാർ അല്ലെങ്കിൽ ഉപയോക്താവിന്റെ ഡിജിലോക്കർ അക്കൗണ്ടിൽ ലഭ്യമായ മറ്റേതെങ്കിലും ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രാമാണീകരണം നടത്തേണ്ടത്.
സേവന സംവിധാനങ്ങൾ നവീകരിക്കുന്നതിനും കൂടുതൽ പൗര സൗഹൃദപരമാക്കുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ നിരന്തരമായ ശ്രമങ്ങളെ ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.