Sections

ഫാസ്റ്റ്ട്രാക്ക് യുഎഫ്ഒ കളക്ഷൻ വാച്ചുകൾ അവതരിപ്പിച്ചു

Tuesday, Sep 30, 2025
Reported By Admin
Fastrack UFO Watch Collection Launched in India | Price & Features

കൊച്ചി: മറ്റൊരു ലോകത്തിൽ നിന്ന് എത്തിയതെന്ന് തോന്നിപ്പിക്കുന്ന പുതിയ വാച്ചുകളുടെ ശേഖരമായ അൺഐഡൻറിഫൈഡ് ഫാഷൻ ഒബ്ജക്റ്റ്-യുഎഫ്ഒ ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കി. ബഹിരാകാശയാത്രികരുടെ ഉപകരണങ്ങളും സയൻസ് ഫിക്ഷൻ സിനിമകളും മുതൽ ബഹിരാകാശ വിചിത്രതകൾ വരെയുള്ള പ്രപഞ്ചത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്തവയാണ് യുഎഫ്ഒ വാച്ച് ശേഖരം.

യുഎഫ്ഒ ശ്രേണിയിലെ എല്ലാ വാച്ചുകളും ഒരു ബഹിരാകാശ യാത്രികൻറെ ഹെൽമെറ്റിൻറെ ആകൃതിയിലുള്ള ഒരു കേസിലാണ് വരുന്നത്. ഓരോ വാച്ചിനെയും അതിൽതന്നെ ഒരു അമൂല്യ കലാരൂപമാക്കുന്ന കോസ്മിക് വിശദാംശങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തികച്ചും വ്യത്യസ്തവും രൂപകൽപ്പനയുടെ നിയമങ്ങൾ തന്നെ ലംഘിക്കുന്നവയുമാണ് യുഎഫ്ഒ വാച്ചുകൾ.

യുഎഫ്ഒ കളക്ഷനിലൂടെ, പ്രപഞ്ചത്തിൻറെ ആവേശം ഉപയോക്താക്കളുടെ കൈത്തണ്ടയിലേക്ക് കൊണ്ടുവരാനാണ് ഫാസ്റ്റ്ട്രാക്ക് ആഗ്രഹിക്കുന്നതെന്ന് ഫാസ്റ്റ്ട്രാക്ക് വാച്ചസിൻറെ മാർക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. ഓരോ വാച്ചിലും ബഹിരാകാശയാത്രികരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങളും സയൻസ് ഫിക്ഷൻ വിശദാംശങ്ങളും ഉൾക്കൊള്ളുന്നു. ഇത് യുവാക്കൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള ധീരവും വ്യതിരിക്തവുമായ ഒരു മാർഗമാണ്. സ്റ്റൈലിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ഫാസ്റ്റ്ട്രാക്ക് ഉത്പന്നമാണ് യുഎഫ്ഒ കളക്ഷനിലെ വാച്ചുകളെന്നും അദ്ദേഹം പറഞ്ഞു.

5,995 രൂപ മുതൽ 6,895 രൂപ വരെയാണ് യുഎഫ്ഒ കളക്ഷനിലെ വാച്ചുകളുടെ വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾ, ടൈറ്റൻ വേൾഡ്, അംഗീകൃത ഡീലർമാർ, എന്നിവിടങ്ങളിലും ഓൺലൈനായി www.fastrack.in എന്ന വെബ്സൈറ്റിലും യുഎഫ്ഒ കളക്ഷൻ വാച്ചുകൾ ലഭ്യമാണ്.

യഥാർത്ഥ ഫാസ്റ്റ്ട്രാക്ക് ശൈലിയിൽ, കളിക്കാനും പരീക്ഷണം നടത്താനും താരാപഥങ്ങളിലേക്ക് തലകുത്തി വീഴാനും ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ വാച്ചുകൾ. യുഎഫ്ഒ കളക്ഷനായി ഏറ്റവും മികച്ച ഫാഷൻ സ്രഷ്ടാക്കളുമായാണ് ഫാസ്റ്റ്ട്രാക്ക് സഹകരിച്ചത്. ഈ വാച്ചുകൾ വെറും ടൈംപീസുകളല്ല, മറിച്ച് നക്ഷത്രാന്തരീയ ട്വിസ്റ്റുള്ള ഫാഷൻ പരീക്ഷണങ്ങളാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.