Sections

രാജ്യത്തെ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് റെക്കോര്‍ഡ് നേട്ടം

Friday, Dec 09, 2022
Reported By admin
startup

സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഫാംടെക് സ്റ്റാര്‍ട്ടപ്പുകള്‍

 

2021-22 സാമ്പത്തിക വര്‍ഷം രാജ്യത്തെ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത് റെക്കോര്‍ഡ് നിക്ഷേപം. 4.6 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തമാക്കിയത്. വര്‍ഷം തോറും 119 ശതമാനം നിക്ഷേപ വര്‍ധനയാണ് അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകളില്‍ രേഖപ്പെടുത്തുന്നത്. അഗ്രി ഫുഡ് ടെക് രംഗത്ത് ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരായ ചൈനയെ പിന്തള്ളിയാണ് രാജ്യത്തിന്റെ നേട്ടം. 

റെസ്റ്റോറന്റ് മാര്‍ക്കറ്റുകളും ഇ-ഗ്രോസറി സ്റ്റാര്‍ട്ടപ്പുകളും മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം, ഏകദേശം 3 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഫണ്ടിംഗിലെ വന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍ ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഭാഗികമായി സഹായകമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകളിലെ മൊത്തം നിക്ഷേപത്തിന്റെ 38 ശതമാനം, അതായത് 1.2 ബില്യണ്‍ ഡോളറാണ് സ്വിഗി സമാഹരിച്ചത്.

42 ഡീലുകളിലൂടെ 934 മില്യണ്‍ ഡോളര്‍ ഇ-ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ 25 ഡീലുകളില്‍ നിന്ന് നേടിയ 244 മില്യണ്‍ ഡോളറില്‍ നിന്ന് 4 മടങ്ങ് വര്‍ധനയാണിത് കാണിക്കുന്നത്. ഇന്ത്യയിലെ ഫാംടെക് സ്റ്റാര്‍ട്ടപ്പുകള്‍ 140 ഡീലുകളിലൂടെ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടി. 

മികച്ച കാര്‍ഷിക രീതികള്‍ മുതല്‍ വിശ്വസനീയമായ ഫാം-ടു-ഉപഭോക്തൃ കണക്ഷനുകള്‍ കെട്ടിപ്പടുക്കുന്നത് വരെയുള്ള പ്രക്രിയയെ സഹായിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഫാംടെക് സ്റ്റാര്‍ട്ടപ്പുകള്‍. മെച്ചപ്പെട്ട സാങ്കേതികവിദ്യ സ്വീകരിക്കല്‍, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ സ്ഥിരമായ ഡിമാന്‍ഡ്, വര്‍ദ്ധിച്ചുവരുന്ന സുസ്ഥിര കാര്‍ഷിക രീതികള്‍ എന്നിവയാണ് രാജ്യത്തെ അഗ്രിഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപ ഒഴുക്കിനെ ഉത്തേജിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.