- Trending Now:
കൊച്ചി: പാൻറ്റോമത് ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പിന് കീഴിലുള്ളതും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന എഎംസികളിലൊന്നുമായ ദി വെൽത്ത് കമ്പനി ആസറ്റ് മാനേജ്മെൻറ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 'ദി വെൽത്ത് കമ്പനി മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്' അവതരിപ്പിച്ചു.
ഇക്വിറ്റി/ ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികൾ, കടപ്പത്രങ്ങൾ/ മണി മാർക്കറ്റ് ഇൻസ്ട്രുമെൻറുകൾ, കൊമോഡിറ്റി ഇ.ടി.എഫുകൾ, എക്സ്ചേഞ്ച് ട്രേഡഡ് കൊമോഡിറ്റി ഡെരിവേറ്റീവുകൾ എന്നിവയിലുടനീളം നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡഡ് മൾട്ടി ആസറ്റ് അലോക്കേഷൻ പദ്ധതിയാണിത്.
വിപണിയിലെ ഏറ്റക്കുറച്ചിലുകളിലുടനീളം സ്ഥിരതയും വൈവിധ്യവുമുള്ള പോർട്ട്ഫോളിയോ സൃഷ്ടിച്ച് നിക്ഷേപകർക്ക് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു. ന്യൂ ഫണ്ട് ഓഫർ നവംബർ 19ന് ആരംഭിച്ച് ഡിസംബർ 3ന് അവസാനിക്കും.
നിഫ്റ്റി 200ടി.ആർ.ഐ 40 ശതമാനം, നിഫ്റ്റി ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഇൻഡക്സ് 45 ശതമാനം, സ്വർണ്ണത്തിൻറെ ആഭ്യന്തര വില 10 ശതമാനം, വെള്ളിയുടെ ആഭ്യന്തര വില 5 ശതമാനം ഇവയാണ് ഫണ്ടിൻറെ ബെഞ്ച്മാർക്ക്.
വൈവിധ്യവൽക്കരണത്തിനും പണപ്പെരുപ്പത്തെ തടയുന്നതിനും സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾ, സ്ഥിരതയ്ക്കായി നിശ്ചിത വരുമാന നിക്ഷേപങ്ങൾ, ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനായി ഇക്വിറ്റി എന്നിവ സംയോജിപ്പിക്കുന്ന സജീവ അലോക്കേഷൻ രീതിയാണ് ഈ ഫണ്ട് പിന്തുടരുന്നത്. ഓരോ ആസ്തി വിഭാഗവും വളർച്ച, സ്ഥിരതാ സാധ്യത, അപകടസാധ്യത പരിഗണിച്ച ലാഭം എന്നിവയിലെല്ലാം വ്യത്യസ്തമായ പങ്ക് വഹിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഹൈബ്രിഡ് പോലെയുള്ള ഘടനയാണ് ഈ ഫണ്ടിൻറെ സവിശേഷത. ഇത് അനുകൂലമായ നികുതി ഘടനയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ ആസ്തി വിഭാഗങ്ങൾക്കിടയിൽ സജീവമായ മാറ്റങ്ങൾ വരുത്താനുള്ള മികച്ച സൗകര്യം നൽകുന്നു. വരുമാന നികുതി നിയമപ്രകാരമുള്ള ഹൈബ്രിഡ് ടാക്സേഷൻറെ ആവശ്യകതകൾക്ക് അനുസരിച്ചുള്ള ആസ്തികളുടെ കൂട്ടിച്ചേർക്കൽ നിലനിർത്താനാണ് ദി വെൽത്ത് കമ്പനി മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് ലക്ഷ്യമിടുന്നത്.
കൊമോഡിറ്റികളിൽ പരമാവധി 50 ശതമാനം വരെ നിക്ഷേപിക്കാൻ ശേഷിയുള്ള ഈ ഫണ്ട് മാറികൊണ്ടിരിക്കുന്ന വലിയ വിപണി സാഹചര്യങ്ങൾക്കനുസരിച്ച് പോർട്ട്ഫോളിയോയുടെ സ്ഥാനം ക്രമീകരിക്കാൻ മാനേജർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. ഇതുവഴി പോർട്ട്ഫോളിയോ ഇതര ആസ്തികളുടെ ബാക്കിയുള്ള ഓഹരിയുടെ ഉടമ ആകാതെ വിവിധ വിപണി സാഹചര്യങ്ങളിലുടനീളം അവസരങ്ങൾ നേടാനും കാലക്രമേണ സുഗമമായ, അപകടസാധ്യത അനുസരിച്ച് വരുമാനം നൽകാനും ലക്ഷ്യമിടുന്നു.
ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിൻറെയും സംരക്ഷിക്കുന്നതിൻറെയും അടിത്തറ വിവിധ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിക്കുന്നതാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യക്കാരായ നമ്മൾ എപ്പോഴും സ്വാഭാവികമായും സ്വർണ്ണത്തിലും റിയൽ എസ്റ്റേറ്റിലും നിക്ഷേപിക്കുന്നവരാണ്. ഈ മൾട്ടി അലോക്കേഷൻ ഫണ്ട് ഇക്വിറ്റിയും കടപ്പത്രങ്ങളും ഉപയോഗിച്ച് മെച്ചപ്പെടുത്തി ഈ കാലങ്ങളായി പിൻതുടരുകയും ചെയ്യുന്ന ആസ്തികളിൽ തന്നെ നിക്ഷേപിക്കുന്നു. ഇത് ആസ്തിയെ എളുപ്പത്തിലും വേഗത്തിലും പണമാക്കി മാറ്റി സ്ഥിരമായ വരുമാനം നൽകാൻ ലക്ഷ്യമിടുന്ന വാണിജ്യ റിയൽ എസ്റ്റേറ്റ് കൂടി ചേർത്ത് ഇപ്പോൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ആസ്തിയെ എളുപ്പത്തിലും വേഗത്തിലും പണമായി മാറ്റാനുള്ള ശേഷിയോടുകൂടെ സ്ഥിരമായ വരുമാനം നൽകാൻ ലക്ഷ്യമിടുന്ന കൊമർഷ്യൽ റിയൽ എസ്റ്റേറ്റ് കൂടി ചേർത്ത് കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നുവെന്ന് ദി വെൽത്ത് കമ്പനി മ്യൂച്വൽ ഫണ്ടിൻറെ ഇക്വിറ്റി വിഭാഗം സിഐഒ അപർണ ശങ്കർ പറഞ്ഞു.
ഇക്വിറ്റിയുടെയും കടപ്പത്രങ്ങളുടെയും ഒപ്പം കൊമോഡിറ്റികൾക്കും യോജിച്ച സ്ഥാനം നൽകുന്നതിലൂടെ പ്രായോഗികമായ വൈവിധ്യവൽക്കരണമാണ് തങ്ങൾ സൃഷിക്കുന്നത്. കടപ്പത്രങ്ങളുടെ സാധ്യതയുള്ള സ്ഥിരത, കൊമോഡിറ്റികളുടെ നഷ്ടസാധ്യത കുറയ്ക്കുന്ന സ്വഭാവം, ഇക്വിറ്റിയുടെ ദീർഘകാല വളർച്ച എന്നീ ഘടകങ്ങളിലെ അപകടസാധ്യത പരിഗണിച്ച് ഫണ്ടിൻറെ മാനദണ്ഡമനുസരിച്ച് വിവിധ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം മികച്ച ഫലങ്ങൾ നേടാൻ നമ്മെ സഹായിക്കുന്നുവെന്ന് ദി വെൽത്ത് കമ്പനി മ്യൂച്വൽ ഫണ്ടിൻറെ ഡെബ്റ്റ് വിഭാഗം സി.ഐ.ഒ ഉമേഷ് ശർമ്മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.