- Trending Now:
കൊച്ചി: യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ 10,000 കോടി രൂപ കടന്നതായി 2025 ഒക്ടോബർ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005 ലാണ് ഫണ്ട് ആരംഭിച്ചത്. പോർട്ട്ഫോളിയോയിൽ ലാർജ് ക്യാപ് ഷെയറുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമ്പോഴും മൂല്യനിർണ്ണയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി മിഡ്ക്യാപ് നിക്ഷേപം കൂടുതൽ വ്യത്യാസപ്പെടാൻ ഇടയുണ്ട്.
2025 ഒക്ടോബർ 31 വരെ ഫണ്ടിൻറെ നിക്ഷേപത്തിൻറെ ഏകദേശം 66 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ് & സ്മോൾ ക്യാപ് ഓഹരികളിലുമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ ബാങ്ക് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ് എന്നിവയിലാണ് പദ്ധതിയുടെ പ്രധാന നിക്ഷേപങ്ങൾ.
ഇക്വിറ്റി പോർട്ട്ഫോളിയോ കെട്ടിപ്പടുക്കാനും ദീർഘകാല മൂലധന വളർച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി നിക്ഷേപകർക്ക് യുടിഐ വാല്യൂ ഫണ്ട് അനുയോജ്യമായിരിക്കാം. മിതമായ റിസ്ക് പ്രൊഫൈൽ ഉള്ളതും വിപണി സാഹചര്യങ്ങളനുസരിച്ച് മിതമായ, ദീർഘകാല വരുമാനത്തിന് ലക്ഷ്യമിടുന്ന നിക്ഷേപകർക്കും ഈ ഫണ്ട് അനുയോജ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.