- Trending Now:
കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ വിദഗ്ധ പരിശീലനം ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
ജർമ്മൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഏറ്റവും പുതിയ എക്സ്-റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റത്തിലാണ് പരിശീലനം. ഈ നൂതന സംവിധാനത്തിലൂടെ ഏതുതരം നിയമലംഘനങ്ങളും കള്ളകടത്തലുകൾ നിയമവിടെയമല്ലാത്ത വ്യാപാരങ്ങൾ സുരക്ഷാ ഭീക്ഷണികൾ കൃത്യമായി കണ്ടെത്താനും അതുവഴി സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്ന ചടങ്ങ് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർകോട്ടിക്സ് ( നാസിൻ) അഡി.ഡയറക്ടർ രാജേശ്വരി ആർ നായർ ഉദ്ഘാടനം ചെയ്തു. സി. ഐ.എ എസ് എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസിൻ അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. സന്തോഷ് കുമാർ ഐആർഎസ്, എം.എസ് സുരേഷ് ഐ.ആർ.എസ്, സി ഐ എ എസ് എൽ അക്കാദമി ഹെഡ് ബാബുരാജ് പിഎസ്, പ്രൊഫസർ ജോമോൻ പാപ്പച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വ്യോമയാന, സുരക്ഷാ മേഖലകളിലെ പരിശീലന രംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് സി.ഐ.എ.എസ്.എൽ അക്കാദമിക്കുള്ളത്. കസ്റ്റംസിന് പുറമെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, വിവിധ കാർഗോ ഏജൻസികൾ, എയർപോർട്ട്കൾ ,എയർലൈൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായും ഇൻഡസ്ട്രി റലവന്റ് കോഴ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായികൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് )അംഗീകൃത വിവിധ പി.ജി ഡിപ്ലോമ അഡ്വാൻസ് ഡിപ്ലോമ വ്യോമയാന കോഴ്സുകളും ഇവിടെ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.