Sections

കേരളത്തിൽ നോൺസ്റ്റോപ്പ് ഹീറോ അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ച് വി

Tuesday, Jun 10, 2025
Reported By Admin
Vi Launches India's First Truly Unlimited Data Plan in Kerala – Non-Stop Hero Plan Details

കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം ഓപറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അൺലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തിൽ അവതരിപ്പിച്ചു. നോൺസ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ, പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീർന്നുപോകുന്ന പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മുഴുവൻ വാലിഡിറ്റി കാലയളവിലും നോൺസ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭ്യമാവും.

2024ൽ രാജ്യത്തെ ഇൻറർനെറ്റ് വരിക്കാരുടെ എണ്ണം 886 ദശലക്ഷമായി ഉയർന്നുവെന്നും, 2025ൽ ഇത് 900 ദശലക്ഷം കടക്കുമെന്നുമാണ് 2024ലെ ഐഎഎംഎഐ-കാന്താർ ഇൻറർനെറ്റ് ഇൻ ഇന്ത്യ റിപ്പോർട്ടുകൾ പറയുന്നത്. 2020 മുതൽ ഓരോ ഉപയോക്താവിൻറെയും ശരാശരി പ്രതിമാസ ഡാറ്റ ട്രാഫിക് 19.6 സിജിഎആർ ആയി വളർന്നിട്ടുണ്ടെന്ന് നോക്കിയയുടെ ഇന്ത്യ ബ്രോഡ്ബാൻഡ് സൂചിക റിപ്പോർട്ടും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അതിവേഗ കണക്റ്റിവിറ്റിക്ക് കൂടിയുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വി നോൺസ്റ്റോപ്പ് ഹീറോ പ്ലാനിൻറെ ലക്ഷ്യം. മൂന്ന് റീചാർജ് പായ്ക്കുകളിലായി അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

398 രൂപ മുതൽ ആരംഭിക്കുന്ന വി നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് കേരളത്തിൽ ലഭ്യമാവുക. 398 രൂപ പ്ലാനിന് 28 ദിവസവും, 698 രൂപ പ്ലാനിന് 56 ദിവസവും, 1048 രൂപ പ്ലാനിൽ 84 ദിവസവുമാണ് കാലാവധി. മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് കോളുകളും, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റയും, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കും. വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമായുള്ള ഈ പ്ലാനുകൾ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ലഭ്യമാവില്ല. കേരളത്തിന് പുറമെ, ഗുജറാത്ത്, യുപി ഈസ്റ്റ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കൊൽക്കത്ത, അസം ആൻഡ് നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നിവിടങ്ങളിലും വി നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.