Sections

ഇന്ത്യന്‍ റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു

Sunday, Dec 04, 2022
Reported By admin
railway

ഇതില്‍ മാത്രം 10% വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടായതായി റെയില്‍വേ പറയുന്നു

 

ഇന്ത്യന്‍ റെയില്‍വേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 76% ഉയര്‍ന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 58,500 കോടിയാണ് റെയില്‍ യാത്രക്കാരുടെ വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ച വരുമാനം  39,104 കോടിയായിരുന്നു. ഇതില്‍ നിന്നും 50% വര്‍ധനവാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

റെയില്‍വേ നടപ്പിലാക്കിയ ഡൈനാമിക് ഫെയര്‍ പ്രൈസിംഗ് സംവിധാനം വരുമാന വര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന നല്‍കിയെന്നാണ് റെയില്‍വേ പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയില്‍വേ പറയുന്നു. 

റെയില്‍വേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രില്‍-നവംബര്‍ 978.72 മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ് ഇത്. ഈ കാലയളവില്‍ റെയില്‍വേ ചരക്ക് വരുമാനം 1.06 ട്രില്യണ്‍ രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ് ഇത്. 

ഈ കാലയളവില്‍ റിസര്‍വ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,728 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 422% വര്‍ധിച്ച് 9,021 കോടി രൂപയായി വര്‍ദ്ധിച്ചു.

റിസര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍ 2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഏകദേശം 536.5 ദശലക്ഷം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് റെയില്‍വേ പറയുന്നത്. ഇതില്‍ മാത്രം 10% വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടായതായി റെയില്‍വേ പറയുന്നു. 

റെയില്‍വേയുടെ യാത്രക്കാരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നാണ് ലഭിക്കുന്നത്. പാസഞ്ചര്‍ സര്‍വീസുകള്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എസി-3 ടയര്‍ സെഗ്മെന്റ് ഒഴികെ, 2015-2020 കാലയളവില്‍ പാസഞ്ചര്‍ സര്‍വീസുകളുടെ മറ്റെല്ലാ വിഭാഗങ്ങളും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.