- Trending Now:
കൊച്ചി: ആഗോള എയ്റോസ്പേസ്, ഉപഭോക്തൃ മേഖലകൾക്കുള്ള നിർമാണ ആവാസ വ്യവസ്ഥ ലഭ്യമാക്കുന്ന എയ്കസ് ലിമിറ്റഡ് (എയ്കസ്) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് രഹസ്യ സ്വഭാവത്തോടെ കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
എയ്കസ് ലിമിറ്റഡിൻറെ ഡയറക്ടർ ബോർഡ് അടുത്തിടെ അതിൻറെ പദവി ഒരു പബ്ലിക് കമ്പനിയാക്കി മാറ്റുന്നതിനും പേര് ' എയ്കസ് പ്രൈവറ്റ് ലിമിറ്റഡ്' എന്നതിൽ നിന്ന് 'എയ്കസ് ലിമിറ്റഡ്' എന്നാക്കി മാറ്റുന്നതിനും ഒരു പ്രമേയം പാസാക്കിയിരുന്നു.
ഐപിഒയിലൂടെ 20 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റഗുലേറ്ററി ഫയലിങ് പ്രകാരം പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലും ഐപിഒയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ജെ.എം ഫിനാൻഷ്യൽ, ഐഐഎഫ്എൽ ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.